തിരുവനന്തപുരം: കേരള നിയമസഭയുടെ അടുത്ത സമ്മേളനം വിളിച്ചു ചേർക്കുന്നതിന് അനുമതി നൽകി ഗവർണർ. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശിപാർശ ഗവർണർ അംഗീകരിച്ചു.
അതേസമയം നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചിനു ചേരുന്ന നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ അടുത്ത വർഷം ആദ്യവും തുടരും. അതോടെ വർഷത്തിന്റെ ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപനം എന്ന പതിവുരീതി ഒഴിവാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സർവകലാശാലകളിലെ ചാൻസലർപദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കുന്നതിനുള്ള നിർണായക നിയമനിർമാണം അടക്കം ലക്ഷ്യമിട്ടാണു ഡിസംബറിൽ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ ഇടവേള നൽകി ജനുവരിയിൽ തുടരും. ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ച് മാർച്ച് 31നകം പൂർണ ബജറ്റ് പാസാക്കാനാണ് നീക്കം. ഇതോടെ നയപ്രഖ്യാപനം അനിവാര്യമല്ലാതാകുമെന്നാണു വിലയിരുത്തൽ.
അതേസമയം നിയമസഭയിലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാണ് സർക്കാർ നീക്കം. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചിനു ചേരുന്ന നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ അടുത്ത വർഷം ആദ്യവും തുടരും. അതോടെ വർഷത്തിന്റെ ആദ്യം ചേരുന്ന നിയമസഭാ സമ്മേളനത്തിലെ ഗവർണറുടെ നയപ്രഖ്യാപനം എന്ന പതിവുരീതി ഒഴിവാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.
സർവകലാശാലകളിലെ ചാൻസലർപദവിയിൽനിന്ന് ഗവർണറെ ഒഴിവാക്കുന്നതിനുള്ള നിർണായക നിയമനിർമാണം അടക്കം ലക്ഷ്യമിട്ടാണു ഡിസംബറിൽ നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നിയമസഭാ സമ്മേളനം അവസാനിപ്പിക്കാതെ ഇടവേള നൽകി ജനുവരിയിൽ തുടരും. ജനുവരിയിൽ ബജറ്റ് അവതരിപ്പിച്ച് മാർച്ച് 31നകം പൂർണ ബജറ്റ് പാസാക്കാനാണ് നീക്കം. ഇതോടെ നയപ്രഖ്യാപനം അനിവാര്യമല്ലാതാകുമെന്നാണു വിലയിരുത്തൽ.