വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കുമെന്ന് ഫേസ്ബുക്ക്. 2023 ജനുവരിയിൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് ഇപ്പോഴും ഫേസ്ബുക്ക് ഉപയോഗിക്കാൻ കഴിയില്ല.
വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയായിരുന്നു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ട്രംപ് ഫേസ്ബുക്കിൽ നിന്ന് പുറത്താക്കപ്പെട്ടത്.
ജനുവരി ആറിലെ കലാപത്തെ തുടർന്ന് ഫേസ്ബുക്ക് മാതൃ കന്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയും ട്വിറ്ററും ട്രംപിനെ പുറത്താക്കിയിരുന്നു.
വൈറ്റ് ഹൗസിൽ രണ്ടാം തവണയും അധികാരത്തിൽ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ഉടൻ പുനഃസ്ഥാപിക്കാൻ പദ്ധതിയില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കുകയായിരുന്നു. 2021 ജനുവരി ആറിന് യുഎസ് ക്യാപിറ്റലിനു നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് ട്രംപ് ഫേസ്ബുക്കിൽ നിന്ന് പുറത്താക്കപ്പെട്ടത്.
ജനുവരി ആറിലെ കലാപത്തെ തുടർന്ന് ഫേസ്ബുക്ക് മാതൃ കന്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ള സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം എന്നിവയും ട്വിറ്ററും ട്രംപിനെ പുറത്താക്കിയിരുന്നു.