ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ ഇന്ത്യക്കുണ്ടെന്ന് എൻഐഎ ഡയറക്ടർ ജനറൽ ദിനകർ ഗുപ്ത. തീവ്രവാദ ധനസഹായം തടയുന്നതിനുള്ള രണ്ട് ദിവസത്തെ അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ആരംഭിക്കുന്ന നോ മണി ഫോർ ടെറർ കോൺഫറൻസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻഐഎ മേധാവി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്നും ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന്, ചൈനയെ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ പറഞ്ഞു.
വെള്ളിയാഴ്ച ആരംഭിക്കുന്ന നോ മണി ഫോർ ടെറർ കോൺഫറൻസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എൻഐഎ മേധാവി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സമ്മേളനത്തിൽ പങ്കെടുക്കുന്നില്ലെന്നും ചൈന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ എന്നിവരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന്, ചൈനയെ ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമ പറഞ്ഞു.