തിരുവനന്തപുരം: സര്‍വകലാശാല നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് സിപിഎം നടത്തിയ വഴിവിട്ട ഇടപെടലുകള്‍ക്കും കൈകടത്തലുകള്‍ക്കും കിട്ടിയ കനത്ത പ്രഹരമാണ് പ്രിയാ വര്‍ഗീസിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയും സിപിഎമ്മും പരസ്യപിന്തുണയാണ് പ്രഖ്യാപിച്ചതെന്ന് സുധാകരന് വിമർശിച്ചു.
ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള കുത്സിത നീക്കം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് വേണ്ടിയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ ചട്ടങ്ങള്‍ മറികടന്ന് അസോസിയേറ്റ് പ്രഫസറായി നിയമിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്. സ്വജനപക്ഷപാതം ബോധ്യപ്പെട്ട ഗവര്‍ണര്‍ പ്രിയയുടെ നിയമന നടപടികള്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മുഖ്യമന്ത്രിയും സിപിഎമ്മും പരസ്യപിന്തുണയാണ് പ്രഖ്യാപിച്ചതെന്ന് സുധാകരന് വിമർശിച്ചു.
ഓര്‍ഡിന്‍സിലൂടെയും ബില്ലിലൂടെയും ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാനുള്ള കുത്സിത നീക്കം പിന്‍വാതില്‍ നിയമനത്തിലൂടെ സഖാക്കളുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്കാന് വേണ്ടിയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.