ലക്നോ: ജ്ഞാൻവ്യാപി മസ്ജിദ് വളപ്പിൽ മുസ്ലിംകൾ പ്രവേശിക്കുന്നത് തടയണമെന്ന ഹർജിക്കെതിരായ ഹർജി വരാണാസി അതിവേഗ കോടതി തള്ളി. അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജിയാണ് തള്ളിയത്.
വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹർജിക്കെതിരായാണ് അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്. വിശ്വവേദിക് സനാതൻ സംഘിന്റെ ഹർജി നിലനിൽക്കുന്നതാണെന്നും കേസ് ഡിസംബർ രണ്ടിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ജ്ഞാൻവ്യാപി മസ്ജിദിൽ "ശിവലിംഗം' കണ്ടു എന്ന് പറയുന്ന സ്ഥലത്ത് പ്രാർഥനാനുമതി തേടിയും മുസ്ലിംകൾ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹിന്ദു സംഘടനയുടെ ഹർജി. മസ്ജിദ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹർജിയിലുണ്ട്.
നിലവിൽ ജ്ഞാൻവ്യാപി തർക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ല കോടതി പരിഗണിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ഹർജി പ്രാദേശിക കോടതി കേൾക്കുന്നത്. ജ്ഞാൻവ്യാപിയിലെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബർ 11ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വിശ്വവേദിക് സനാതൻ സംഘ് നൽകിയ ഹർജിക്കെതിരായാണ് അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി കോടതിയെ സമീപിച്ചത്. വിശ്വവേദിക് സനാതൻ സംഘിന്റെ ഹർജി നിലനിൽക്കുന്നതാണെന്നും കേസ് ഡിസംബർ രണ്ടിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ജ്ഞാൻവ്യാപി മസ്ജിദിൽ "ശിവലിംഗം' കണ്ടു എന്ന് പറയുന്ന സ്ഥലത്ത് പ്രാർഥനാനുമതി തേടിയും മുസ്ലിംകൾ പ്രവേശിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹിന്ദു സംഘടനയുടെ ഹർജി. മസ്ജിദ് ഹിന്ദുക്കൾക്ക് കൈമാറണമെന്നും ഹർജിയിലുണ്ട്.
നിലവിൽ ജ്ഞാൻവ്യാപി തർക്കത്തിലെ പ്രധാന കേസ് വാരണാസി ജില്ല കോടതി പരിഗണിക്കുകയാണ്. അതിനിടെയാണ് മറ്റൊരു ഹർജി പ്രാദേശിക കോടതി കേൾക്കുന്നത്. ജ്ഞാൻവ്യാപിയിലെ ഇടക്കാല സംരക്ഷണ ഉത്തരവ് തുടരുമെന്ന് നവംബർ 11ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.