കാഠ്മണ്ഠു: പന്തിന്റെ മിനുസത്തിൽ മാറ്റം വരുത്താൻ തുപ്പലും കൃത്രിമ മാർഗങ്ങളും സ്വീകരിക്കരുതെന്ന ഐസിസിയുടെ പുതിയ നിയമം ലംഘിച്ച ആദ്യ ടീമെന്ന അപഖ്യാതി യുഎഇയ്ക്ക് സ്വന്തം. നേപ്പാളിനെതിരെ കീർത്തിപ്പൂരിൽ നടന്ന ഏകദിന മത്സരത്തിൽ തുപ്പൽ ഉപയോഗിച്ച് പന്ത് മിനുസപ്പെടുത്തിയതിനാൽ യുഎഇയ്ക്ക് അഞ്ച് റൺസ് പെനൽറ്റി വിധിച്ചു.
യുഎഇ താരം അലിഷൻ ഷറഫു തുപ്പൽ ഉപയോഗിച്ച് പന്തിന് തിളക്കം നൽകാൻ ശ്രമിച്ചതിനാലാണ് നേപ്പാളിന് അഞ്ച് റൺസ് അധികമായി അനുവദിച്ചത്. കോവിഡ് കാലഘട്ടത്തിലാണ് തുപ്പൽ പന്തിൽ പതിപ്പിക്കരുതെന്ന നിയമം ഐസിസി ആദ്യമായി അവതരിപ്പിച്ചത്. പന്ത് മിനുസപ്പെടുത്താനുള്ള എല്ലാവിധ കൃത്രിമ മാർഗങ്ങളും നിരോധിച്ച് കൊണ്ടുള്ള നിയമം 2022 സെപ്റ്റംബറിലാണ് പ്രാബല്യത്തിൽ വന്നത്. വിയർപ്പ് തുള്ളികൾ ഉപയോഗിച്ച് പന്തിന്റെ മിനുസത്തിൽ മാറ്റം വരുത്തുന്നത് ഐസിസി തടഞ്ഞിട്ടില്ല.
191 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാൾ, സൗജന്യമായി ലഭിച്ച അഞ്ച് റൺസിന്റെ ബലത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.
യുഎഇ താരം അലിഷൻ ഷറഫു തുപ്പൽ ഉപയോഗിച്ച് പന്തിന് തിളക്കം നൽകാൻ ശ്രമിച്ചതിനാലാണ് നേപ്പാളിന് അഞ്ച് റൺസ് അധികമായി അനുവദിച്ചത്. കോവിഡ് കാലഘട്ടത്തിലാണ് തുപ്പൽ പന്തിൽ പതിപ്പിക്കരുതെന്ന നിയമം ഐസിസി ആദ്യമായി അവതരിപ്പിച്ചത്. പന്ത് മിനുസപ്പെടുത്താനുള്ള എല്ലാവിധ കൃത്രിമ മാർഗങ്ങളും നിരോധിച്ച് കൊണ്ടുള്ള നിയമം 2022 സെപ്റ്റംബറിലാണ് പ്രാബല്യത്തിൽ വന്നത്. വിയർപ്പ് തുള്ളികൾ ഉപയോഗിച്ച് പന്തിന്റെ മിനുസത്തിൽ മാറ്റം വരുത്തുന്നത് ഐസിസി തടഞ്ഞിട്ടില്ല.
191 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ നേപ്പാൾ, സൗജന്യമായി ലഭിച്ച അഞ്ച് റൺസിന്റെ ബലത്തിൽ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.