സിഡ്നി: ഓസ്ട്രേലിയൻ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്ക് സിഡ്നി കോടതി ജാമ്യം അനുവദിച്ചു. 1,50,000 ഓസ്ട്രേലിയൻ ഡോളർ ജാമ്യത്തുക കെട്ടിവയ്ക്കാൻ നിർദേശിച്ച കോടതി, സാമൂഹ്യമാധ്യമ അക്കൗണ്ടുകളും ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതിൽ നിന്ന് താരത്തെ വിലക്കി.
റോസ് ബേ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ ആറിനാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കാനായി എത്തിയ താരം, ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അവരുടെ വീട്ടിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം.
പാർക്ലെ ജയിലിൽ കഴിയുന്ന ഗുണതിലക വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാദത്തിന് ഹാജരായത്. ഗുണതിലകയുടെ പാസ്പോർട്ട് പോലീസ് തടഞ്ഞ് വെച്ചിരിക്കുന്നതിനാൽ അദേഹം രാജ്യം വിട്ട് പോകുമെന്ന വാദത്തിൽ കഴന്പില്ലെന്നും റോസ് ബേ മേഖല പരിചയമില്ലാത്ത വിദേശിയായ താരം യുവതിയുടെ വീട്ടിലെത്തി തുടർന്നും ശല്യം ചെയ്യുമെന്നത് ബാലിശമായ ആരോപണമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
താമസസ്ഥലം പോലീസിനെ അറിയിക്കണമെന്നും എല്ലാ ദിവസും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ഗുണതിലകയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.
റോസ് ബേ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നവംബർ ആറിനാണ് ഗുണതിലകയെ അറസ്റ്റ് ചെയ്തത്. ട്വന്റി-20 ലോകകപ്പിൽ പങ്കെടുക്കാനായി എത്തിയ താരം, ഓൺലൈൻ ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ അവരുടെ വീട്ടിൽ വച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് ആരോപണം.
പാർക്ലെ ജയിലിൽ കഴിയുന്ന ഗുണതിലക വീഡിയോ കോൺഫറൻസിംഗ് വഴിയാണ് വാദത്തിന് ഹാജരായത്. ഗുണതിലകയുടെ പാസ്പോർട്ട് പോലീസ് തടഞ്ഞ് വെച്ചിരിക്കുന്നതിനാൽ അദേഹം രാജ്യം വിട്ട് പോകുമെന്ന വാദത്തിൽ കഴന്പില്ലെന്നും റോസ് ബേ മേഖല പരിചയമില്ലാത്ത വിദേശിയായ താരം യുവതിയുടെ വീട്ടിലെത്തി തുടർന്നും ശല്യം ചെയ്യുമെന്നത് ബാലിശമായ ആരോപണമാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
താമസസ്ഥലം പോലീസിനെ അറിയിക്കണമെന്നും എല്ലാ ദിവസും സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും ഗുണതിലകയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.