+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"കോടതിയോട് എന്നും ആദരവ്'; ഹർജി പരിഗണിക്കവെ വീണ്ടും പ്രിയാ വർഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കവെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്.‌
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ നിയമനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി പരിഗണിക്കവെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പ്രിയാ വർഗീസ്.‌

"അർപ്പുതാമ്മാളിന്‍റെ പോരാട്ടത്തിനൊപ്പം നിന്ന കോടതിയോട് ആദരവ് മാത്രമേ ഉള്ളൂവെന്ന് പ്രിയാ വർഗീസ് കുറിച്ചു. താൻ ഇന്നലെ പ്രതികരിച്ചത് മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നു. ഒന്നും രണ്ടുമല്ല, പല മാധ്യമങ്ങളിൽ വന്ന വാർത്തകളോടായിരുന്നുവെന്നും പ്രിയ പറയുന്നു'.

കഴിഞ്ഞ ദിവസം, ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിനു മറുപടിയായി ‘നാഷനൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം’ എന്ന് പ്രിയാ വര്‍ഗീസ് പോസ്റ്റിട്ടിരുന്നു. പിന്നാലെ ഈ പോസ്റ്റ് നീക്കുകയും ചെയ്തു.

തുടർന്ന് ഇന്ന് ഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി പ്രിയാ വർഗീസിനെ രൂക്ഷമായി വിമർശിച്ചു. വാദത്തിനിടെ കോടതിയില്‍ പല കാര്യങ്ങളും പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ലെന്നും അസുഖകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും കോടതി വിലയിരുത്തി.

കുഴിവെട്ട് എന്നകാര്യം പറഞ്ഞതായി ഓർക്കുന്നില്ല. കോടതിയിൽ സംഭവിച്ചത് അവിടെ അവസാനിക്കണമെന്നും കോടതി നിർദേശിച്ചു. ‌

താനും എൻഎസ്എസിൽ അംഗമായിരുന്നു. എന്‍എസ്എസിന്‍റെ ഭാഗമായി പലകാര്യങ്ങളും ചെയ്തിട്ടുണ്ടാകും. അത് അധ്യാപന പരിചയം ആണോയെന്നാണ് കോടതി നോക്കിയത്. എന്‍എസ്എസിന്‍റെ പ്രവര്‍ത്തനങ്ങളോട് തനിക്ക് എക്കാലവും ബഹുമാനമാണുള്ളത്. കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രിയാ വർഗീസിനെ നിയമന പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമന പട്ടികയിൽ രണ്ടാമതുള്ള ഡോ. ജോസഫ് സ്കറിയയാണ് ഹർജി നൽകിയത്. ഹർജിയിൽ പ്രിയാ വർഗീസിന്‍റെ നിയമനം ഹൈക്കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു.
More in Latest News :