ചെന്നൈ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ശ്രീലങ്കൻ നാവികസേന നടത്തിയ പരിശോധനയ്ക്കിടെ ഇന്ത്യൻ മത്സ്യത്തൊഴിലാളിക്ക് മർദനമേറ്റു. തമിഴ്നാട് രാമേശ്വരം സ്വദേശി ജോൺസനാണ് പരിശോധനയ്ക്കിടെ സേന നടത്തിയ ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റത്.
കാരയ്ക്കൽ തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മറ്റൊരു ബോട്ടിലെ 14 മത്സ്യത്തൊഴിലാളികളെ സമാന കുറ്റം ആരോപിച്ച് ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ജോൺസന് നേരെ ആക്രമണം നടന്നത്.
കാരയ്ക്കൽ, രാമനാഥപുരം, നാഗപ്പട്ടണം ജില്ലകളിൽ നിന്നുള്ള ഇവരെ തുടരന്വേഷണത്തിനായി കങ്കേശതുറൈ തീരത്തേക്ക് ലങ്കൻ സേന മാറ്റി. ഇരു സംഭവങ്ങളിലും കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.
കാരയ്ക്കൽ തീരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട മറ്റൊരു ബോട്ടിലെ 14 മത്സ്യത്തൊഴിലാളികളെ സമാന കുറ്റം ആരോപിച്ച് ശ്രീലങ്കൻ സേന അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിലാണ് ജോൺസന് നേരെ ആക്രമണം നടന്നത്.
കാരയ്ക്കൽ, രാമനാഥപുരം, നാഗപ്പട്ടണം ജില്ലകളിൽ നിന്നുള്ള ഇവരെ തുടരന്വേഷണത്തിനായി കങ്കേശതുറൈ തീരത്തേക്ക് ലങ്കൻ സേന മാറ്റി. ഇരു സംഭവങ്ങളിലും കനത്ത പ്രതിഷേധം രേഖപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ, അറസ്റ്റ് ചെയ്യപ്പെട്ടവരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടു.