വാഷിംഗ്ടൺ: യുഎസ് പാർലമെന്റിലെ ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി 218 സീറ്റുകളുമായി കേവല ഭൂരിപക്ഷം നേടി. 435 അംഗ സഭയിലെ 210 സീറ്റുകളാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി നേടിയത്.
കാലിഫോർണിയ സംസ്ഥാനത്തെ 27-ാം കോൺഗ്രഷനൽ സീറ്റിലെ ഫലം വന്നതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്ന് കരുതിയ ഭരണവിരുദ്ധ വികാരം നിയന്ത്രിക്കാനായെങ്കിലും ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ആധിപത്യം പ്രസിഡന്റ് ബൈഡന് തലവേദന സൃഷ്ടിക്കും.
ബൈഡന്റെയും മകൻ ഹണ്ടർ ബൈഡന്റെയും സാന്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കാനും നിയമനിർമാണങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വിലങ്ങിടാനും ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കും. എന്നാൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രന്പിനെതിരെ റോൺ ഡിസാന്റിസ് അനുകൂലികൾ നടത്തുന്ന "കോക്കസ്' യുദ്ധം പാർട്ടിക്ക് ക്ഷീണമാകാൻ സാധ്യതയുണ്ട്.
100 അംഗ സെനറ്റിൽ 50 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടി, വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിലാണ് ഉപരിസഭയുടെ നിയന്ത്രണം കൈയ്യാളുന്നത്.
കാലിഫോർണിയ സംസ്ഥാനത്തെ 27-ാം കോൺഗ്രഷനൽ സീറ്റിലെ ഫലം വന്നതോടെയാണ് റിപ്പബ്ലിക്കൻ പാർട്ടി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിൽ ആഞ്ഞടിക്കുമെന്ന് കരുതിയ ഭരണവിരുദ്ധ വികാരം നിയന്ത്രിക്കാനായെങ്കിലും ജനപ്രതിനിധി സഭയിലെ റിപ്പബ്ലിക്കൻ ആധിപത്യം പ്രസിഡന്റ് ബൈഡന് തലവേദന സൃഷ്ടിക്കും.
ബൈഡന്റെയും മകൻ ഹണ്ടർ ബൈഡന്റെയും സാന്പത്തിക ഇടപാടുകളിൽ അന്വേഷണം ആരംഭിക്കാനും നിയമനിർമാണങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വിലങ്ങിടാനും ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം റിപ്പബ്ലിക്കൻ പാർട്ടിയെ സഹായിക്കും. എന്നാൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രന്പിനെതിരെ റോൺ ഡിസാന്റിസ് അനുകൂലികൾ നടത്തുന്ന "കോക്കസ്' യുദ്ധം പാർട്ടിക്ക് ക്ഷീണമാകാൻ സാധ്യതയുണ്ട്.
100 അംഗ സെനറ്റിൽ 50 സീറ്റ് നേടിയ ഡെമോക്രാറ്റിക് പാർട്ടി, വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിലാണ് ഉപരിസഭയുടെ നിയന്ത്രണം കൈയ്യാളുന്നത്.