തിരുവനന്തപുരം: ആർഎസ്എസ് അനുകൂല പരാമർശത്തിൽ പാർട്ടിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തല. സുധാകരൻ തികഞ്ഞ മതേതരവാദിയാണെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് അനുകൂല പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ വിശദീകരിച്ചതാണ്. ഈ സാഹചര്യത്തിൽ ഇനി വിവാദത്തിന്‍റെ ആവശ്യമില്ല. സുധാകരന് സിപിഎമ്മിന്‍റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് വേണ്ട. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായിരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരൻ രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത ശരിയല്ല. ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കും. അദ്ദേഹവുമായി സംസാരിച്ചതായും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തിൽ മുസ്ലിം ലീഗിന്‍റെ ആശങ്കയിൽ തെറ്റ് പറയാനാകില്ല. ലീഗുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആർഎസ്എസ് അനുകൂല പ്രസ്താവന നാക്കുപിഴയാണെന്ന് സുധാകരൻ തന്നെ വിശദീകരിച്ചതാണ്. ഈ സാഹചര്യത്തിൽ ഇനി വിവാദത്തിന്‍റെ ആവശ്യമില്ല. സുധാകരന് സിപിഎമ്മിന്‍റെയും ബിജെപിയുടെയും സർട്ടിഫിക്കറ്റ് വേണ്ട. മാധ്യമങ്ങൾ കുത്തി ചോദിക്കുമ്പോൾ അദ്ദേഹം ക്ഷുഭിതനായിരിക്കാമെന്നും ചെന്നിത്തല പറഞ്ഞു.
സുധാകരൻ രാജിസന്നദ്ധത അറിയിച്ചെന്ന വാർത്ത ശരിയല്ല. ഇക്കാര്യം സുധാകരൻ തന്നെ നിഷേധിക്കും. അദ്ദേഹവുമായി സംസാരിച്ചതായും ചെന്നിത്തല വ്യക്തമാക്കി. വിഷയത്തിൽ മുസ്ലിം ലീഗിന്‍റെ ആശങ്കയിൽ തെറ്റ് പറയാനാകില്ല. ലീഗുമായി സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.