ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ അന്വേഷണം പൂർത്തിയാകുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജാക്വിലിൻ സമർപ്പിച്ച സ്ഥിരജാമ്യഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
സെപ്റ്റംബർ 26ന് കേസിൽ ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇടക്കാല ജാമ്യം ഇന്നു വരെ കോടതി നീട്ടി നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് സ്ഥിരജാമ്യഹർജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിൽ അന്വേഷണം പൂർത്തിയാകുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതിനാൽ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി ജാക്വിലിൻ സമർപ്പിച്ച സ്ഥിരജാമ്യഹർജി കോടതി അംഗീകരിക്കുകയായിരുന്നു.
സെപ്റ്റംബർ 26ന് കേസിൽ ജാക്വിലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇടക്കാല ജാമ്യം ഇന്നു വരെ കോടതി നീട്ടി നൽകി. ഇന്ന് ഉച്ചകഴിഞ്ഞ് സ്ഥിരജാമ്യഹർജി പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.