+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആർഎസ്എസ് പരാമർശം: ഒറ്റപ്പെട്ട് സുധാകരൻ; എഐസിസി വിശദീകരണം തേടിയേക്കും

തിരുവനന്തപുരം: ആർഎസ്എസ് പരാമർശത്തിന്‍റെ പേരിൽ കെപിസിസി അധ്യക്ഷ കെ.സുധാകരൻ പാർട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടു. സുധാകരനെതിരേ പ്രതിപക്ഷ നേ
ആർഎസ്എസ് പരാമർശം: ഒറ്റപ്പെട്ട് സുധാകരൻ; എഐസിസി വിശദീകരണം തേടിയേക്കും
തിരുവനന്തപുരം: ആർഎസ്എസ് പരാമർശത്തിന്‍റെ പേരിൽ കെപിസിസി അധ്യക്ഷ കെ.സുധാകരൻ പാർട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടു. സുധാകരനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തന്നെ പരസ്യമായി രംഗത്തെത്തി. പരാമർശം പരിശോധിക്കുമെന്ന് സതീശൻ വ്യക്തമാക്കി.

കെ.മുരളീധരനും പാർട്ടി അധ്യക്ഷനെതിരേ പരസ്യ നിലപാടാണ് സ്വീകരിച്ചത്. അതിനിടെ എംപിമാരിൽ ചിലർ സുധാകരനെതിരേ നടപടി ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി നൽകിയിട്ടുണ്ട്. പിന്നാലെ കേരളത്തിന്‍റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി താരിഖ് അൻവർ സുധാകരനുമായി ഫോണിൽ സംസാരിച്ചു.

തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്നാണ് സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിയെ അറിയിച്ചത്. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ സംസ്ഥാനത്തെ നേതാക്കൾ തയാറായിട്ടില്ല. ഇതോടെ സുധാകരനോട് എഐസിസി നേതൃത്വം വിശദീകരണം ചോദിക്കാൻ സാധ്യതയേറി.

വിഷയത്തിൽ എ.കെ.ആന്‍റണിയും കെ.സി.വേണുഗോപാലും കെപിസിസി അധ്യക്ഷനുമായി സംസാരിച്ചു. തന്‍റെ പരാമർശം ദുർവ്യാഖാനം ചെയ്തതാണെന്നാണ് സുധാകരൻ ഇരു നേതാക്കളെയും അറിയിച്ചത്.

സുധാകരൻ വിശദീകരണം നൽകിയാൽ വിവാദം അവസാനിപ്പിക്കാനാണ് എഐസിസി ആലോചന.
More in Latest News :