ഹൈദരാബാദ്: തെലുങ്കാനയിലെ നിർമൽ ജില്ലയിൽ യന്ത്രത്തകരാർ മൂലം ബസ് കത്തി നശിച്ചു. സംഭവത്തിൽ ആളപായമില്ല.
നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ചൊവ്വാഴ്ച പുലർച്ചെ ഗാഞ്ചൽ ടോൾ ഗേറ്റിന് സമീപത്ത് വച്ചാണ് കത്തി നശിച്ചത്. ബസിന്റെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിശോധന നടത്തിയ ഡ്രൈവർ വയറിംഗിൽ തീപ്പൊരി പടർന്നതായി കണ്ടെത്തി. ബസിലുണ്ടായിരുന്ന 26 യാത്രികരെയും ഡ്രൈവറും സഹായിയും ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തീ പടർന്ന് പിടിച്ച് 20 മിനിറ്റിനുള്ളിൽ ബസ് പൂർണമായി കത്തി നശിച്ചു. ബസിലെ യാത്രികരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
നാഗ്പൂരിൽ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസ് ചൊവ്വാഴ്ച പുലർച്ചെ ഗാഞ്ചൽ ടോൾ ഗേറ്റിന് സമീപത്ത് വച്ചാണ് കത്തി നശിച്ചത്. ബസിന്റെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് കണ്ട് പരിശോധന നടത്തിയ ഡ്രൈവർ വയറിംഗിൽ തീപ്പൊരി പടർന്നതായി കണ്ടെത്തി. ബസിലുണ്ടായിരുന്ന 26 യാത്രികരെയും ഡ്രൈവറും സഹായിയും ഉടനടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തീ പടർന്ന് പിടിച്ച് 20 മിനിറ്റിനുള്ളിൽ ബസ് പൂർണമായി കത്തി നശിച്ചു. ബസിലെ യാത്രികരെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടതായും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.