ലക്നോ: സമാജ്വാദി പാർട്ടി(എസ്പി) നേതാവ് മുലായം സിംഗ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ബിജെപി. മുൻ എസ്പി നേതാവും ഇറ്റാവ മണ്ഡലത്തിലെ എംഎൽഎയുമായിരുന്ന രഘുരാജ് സിംഗ് ശാഖ്യയാണ് മുലായത്തിന്റെ മരുമകൾ ഡിംപിൾ യാദവിനെതിരെ പോരാട്ടത്തിനിറങ്ങുന്നത്.
മുലായത്തിനെ മകൻ അഖിലേഷ് യാദവ് അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്പി വിട്ടയാളാണ് ശാഖ്യ. മുലായത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ബിജെപി, ബിഎസ്പി മുതലായ പാർട്ടികൾ മെയ്ൻപുരിയിൽ സ്ഥാനാർഥികളെ നിറുത്തരുതെന്ന് ജനതാദൾ യുണൈറ്റഡ്(ജെഡിയു) നടത്തിയ അഭ്യർഥന തള്ളിയാണ് ശാഖ്യ മത്സരത്തിനിറങ്ങുന്നത്.
യാദവ് കുടുംബവുമായി ഇടഞ്ഞ് നിൽക്കുന്ന മുലായത്തിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പഴയ അനുയായിയും എസ്പി വൃത്തങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശാഖ്യ, വിജയം ഏറെക്കുറെ ഉറപ്പിച്ച ഡിംപിളിനെതിരെ കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
രാജസ്ഥാൻ, ബിഹാർ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.
മുലായത്തിനെ മകൻ അഖിലേഷ് യാദവ് അപമാനിക്കുന്നുവെന്ന് ആരോപിച്ച് എസ്പി വിട്ടയാളാണ് ശാഖ്യ. മുലായത്തിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ബിജെപി, ബിഎസ്പി മുതലായ പാർട്ടികൾ മെയ്ൻപുരിയിൽ സ്ഥാനാർഥികളെ നിറുത്തരുതെന്ന് ജനതാദൾ യുണൈറ്റഡ്(ജെഡിയു) നടത്തിയ അഭ്യർഥന തള്ളിയാണ് ശാഖ്യ മത്സരത്തിനിറങ്ങുന്നത്.
യാദവ് കുടുംബവുമായി ഇടഞ്ഞ് നിൽക്കുന്ന മുലായത്തിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പഴയ അനുയായിയും എസ്പി വൃത്തങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശാഖ്യ, വിജയം ഏറെക്കുറെ ഉറപ്പിച്ച ഡിംപിളിനെതിരെ കടുത്ത പോരാട്ടം കാഴ്ച്ചവയ്ക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
രാജസ്ഥാൻ, ബിഹാർ, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കുള്ള സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.