അഹമ്മദാബാദ്: ഗുജറാത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കണമെന്ന് ആം ആദ്മി പാർട്ടി.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ സർക്കാർ ഓഫീസുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
നരേന്ദ്രമോദിയുടെ ചിത്രങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാനുള്ള നിർദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
സർക്കാർ ഓഫീസുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപിയുടെ ഗുജറാത്ത് ലീഗൽ സെൽ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു. ഈ ചിത്രങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ എഎപി അവകാശപ്പെട്ടു.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ സർക്കാർ ഓഫീസുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
നരേന്ദ്രമോദിയുടെ ചിത്രങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യാനുള്ള നിർദേശം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
സർക്കാർ ഓഫീസുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപിയുടെ ഗുജറാത്ത് ലീഗൽ സെൽ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു. ഈ ചിത്രങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തിയേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ എഎപി അവകാശപ്പെട്ടു.
ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.