മെൽബൺ: മഴ ഭീഷണിയിൽ ചുഴലുന്ന ട്വന്റി-20 ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ അധികസമയത്തിൽ വീണ്ടും വർധന അനുവദിച്ച് ഐസിസി. മത്സരം പൂർത്തിയാക്കാനാവശ്യമായ നിശ്ചിത സമയത്തിന് പുറമേ ഫൈനൽ ദിനത്തിന് അനുവദിക്കപ്പെട്ടിരുന്ന അധികസമയം 30 മിനിറ്റിൽ നിന്ന് 90 മിനിറ്റ് ആയി വർധിപ്പിച്ചു.
റിസർവ് ദിനമായ തിങ്കളാഴ്ച രണ്ട് മണിക്കൂർ അധിക മത്സര സമയം അനുവദിക്കുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നിശ്ചിത സമയം കൂടാതെ മത്സരം പൂർത്തിയാക്കാനുള്ള ആകെ സമാശ്വാസ സമയം നാല് മണിക്കൂർ ആയി വർധിച്ചു.
എന്നാൽ മത്സരം ഞായറാഴ്ച തന്നെ പൂർത്തിയാക്കാനാണ് നീക്കമെന്നും ഓസ്ട്രേലിയൻ സമയം രാത്രി 12 വരെ പോരാട്ടം നടത്താനുള്ള അനുവാദമുണ്ടെന്നും അധികൃതർ അറിയിച്ചു.
റിസർവ് ദിനമായ തിങ്കളാഴ്ച രണ്ട് മണിക്കൂർ അധിക മത്സര സമയം അനുവദിക്കുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ഇതോടെ നിശ്ചിത സമയം കൂടാതെ മത്സരം പൂർത്തിയാക്കാനുള്ള ആകെ സമാശ്വാസ സമയം നാല് മണിക്കൂർ ആയി വർധിച്ചു.
എന്നാൽ മത്സരം ഞായറാഴ്ച തന്നെ പൂർത്തിയാക്കാനാണ് നീക്കമെന്നും ഓസ്ട്രേലിയൻ സമയം രാത്രി 12 വരെ പോരാട്ടം നടത്താനുള്ള അനുവാദമുണ്ടെന്നും അധികൃതർ അറിയിച്ചു.