തിരുവനന്തപുരം: അയൽവാസിയെ മർദിച്ച കേസിലെ പ്രതി പോലീസ് സ്റ്റേഷന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. തിരുവനന്തപുരം ആര്യനാടാണ് സംഭവം.
അയൽവാസിയെ ആക്രമിച്ച സംഭവത്തിൽ ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50), ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് (33) എന്നിവരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിച്ചു. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു.
സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം, മോനി ജോർജിനെ ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും പോലീസ് കേസെടുത്തിട്ടുണ്ട്.
അയൽവാസിയെ ആക്രമിച്ച സംഭവത്തിൽ ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50), ആര്യനാട് തൂമ്പുംകോണം മരുതുംമൂട് വീട്ടിൽ മനോജ് (33) എന്നിവരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ തന്നെ കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മോനി ജോർജ് കൈ കൊണ്ട് ജനൽ ചില്ലുകൾ ഇടിച്ച് പൊട്ടിച്ചു. ചില്ല് കൊണ്ട് മോനിയുടെ കൈയ്ക്ക് പരിക്കേറ്റു.
സ്റ്റേഷന്റെ ജനൽ ചില്ലുകൾ തകർത്തതിൽ മോനിക്കെതിരെ പോലീസ് കേസെടുത്തു. അതേസമയം, മോനി ജോർജിനെ ക്രൂരമായി ആക്രമിച്ചെന്ന പരാതിയിൽ വിനീഷ്, വിഷ്ണു, കിരൺ, ബൈജു എന്നിവരെ പ്രതികളാക്കിയും പോലീസ് കേസെടുത്തിട്ടുണ്ട്.