തിരുവനന്തപുരം: കരമന നിറമൺകരയിൽ നടുറോഡിൽ സർക്കാർ ജീവനക്കാരന് യുവാക്കളുടെ മർദ്ദനമേറ്റ സംഭവത്തിൽ പോലീസ് വീഴ്ച അന്വേഷിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ ജി.സ്പര്‍ജൻ കുമാറാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
സ്പെഷൽ ബ്രാഞ്ച്, ഫോർട്ട് എസിമാർ എന്നിവർ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് പിടികൂടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഉത്തരവിട്ടത്.
ഗതാഗതക്കുരുക്കിൽ ഹോൺ അടിച്ചെന്ന് ആരോപിച്ചാണ് കരമനയിൽ സർക്കാർ ജീവനക്കാരനായ പ്രദീപിനെ യുവാക്കൾ മർദിച്ചത്. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
സ്പെഷൽ ബ്രാഞ്ച്, ഫോർട്ട് എസിമാർ എന്നിവർ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പോലീസ് പിടികൂടാതിരുന്നത് വിവാദമായ സാഹചര്യത്തിലാണ് ഉത്തരവിട്ടത്.
ഗതാഗതക്കുരുക്കിൽ ഹോൺ അടിച്ചെന്ന് ആരോപിച്ചാണ് കരമനയിൽ സർക്കാർ ജീവനക്കാരനായ പ്രദീപിനെ യുവാക്കൾ മർദിച്ചത്. കുഞ്ചാലുംമൂട് സ്വദേശികളായ അഷ്ക്കർ, അനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.