സിംല: ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ഇഴയുന്നു. ആദ്യ അഞ്ച് മണിക്കൂറിൽ 37.19 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
റിക്കാർഡ് പോളിംഗ് ശതമാനം രേഖപ്പെടുത്തി ഹിമാചൽ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തെങ്കിലും പോളിംഗിന്റെ ആദ്യ മണിക്കൂറിൽ വെറും അഞ്ച് ശതമാനം വോട്ടർമാർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ 11-ന് 18 ശതമാനത്തിലെത്തിയ പോളിംഗ് നിരക്ക് നിശ്ചിത സമയത്തിന്റെ പകുതി പിന്നിട്ടിട്ടും 40 ശതമാനം കടന്നിട്ടില്ല.
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നഡ്ഡയും പത്നി മല്ലിക നഡ്ഡയും ബിലാസ്പൂർ മണ്ഡലത്തിലെ വിജയ്പൂരിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേം കുമാർ ധൂമലിനൊപ്പം സമീർപൂരിൽ വോട്ട് ചെയ്തപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് സിംല മണ്ഡലത്തിലെ രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. മണ്ഡി മേഖലയിലെ ബൂത്തിലാണ് സെറാജ് മണ്ഡലത്തിലെ വോട്ടറായ മുഖ്യമന്ത്രി ജയറാം ഠാക്കൂർ വോട്ട് ചെയ്തത്.
68 മണ്ഡലങ്ങളിലായി 412 സ്ഥാനാർഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിനായി 7,884 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
റിക്കാർഡ് പോളിംഗ് ശതമാനം രേഖപ്പെടുത്തി ഹിമാചൽ ചരിത്രം കുറിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തെങ്കിലും പോളിംഗിന്റെ ആദ്യ മണിക്കൂറിൽ വെറും അഞ്ച് ശതമാനം വോട്ടർമാർ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ 11-ന് 18 ശതമാനത്തിലെത്തിയ പോളിംഗ് നിരക്ക് നിശ്ചിത സമയത്തിന്റെ പകുതി പിന്നിട്ടിട്ടും 40 ശതമാനം കടന്നിട്ടില്ല.
ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി. നഡ്ഡയും പത്നി മല്ലിക നഡ്ഡയും ബിലാസ്പൂർ മണ്ഡലത്തിലെ വിജയ്പൂരിൽ വോട്ട് രേഖപ്പെടുത്തി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രേം കുമാർ ധൂമലിനൊപ്പം സമീർപൂരിൽ വോട്ട് ചെയ്തപ്പോൾ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ് സിംല മണ്ഡലത്തിലെ രാംപൂരിൽ വോട്ട് രേഖപ്പെടുത്തി. മണ്ഡി മേഖലയിലെ ബൂത്തിലാണ് സെറാജ് മണ്ഡലത്തിലെ വോട്ടറായ മുഖ്യമന്ത്രി ജയറാം ഠാക്കൂർ വോട്ട് ചെയ്തത്.
68 മണ്ഡലങ്ങളിലായി 412 സ്ഥാനാർഥികൾ മത്സരിക്കുന്ന തെരഞ്ഞെടുപ്പിനായി 7,884 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.