നോയിഡ: അവിഭക്ത ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്ര ബോസ് ആണെന്ന വാദവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. നേതാജി നേതൃത്വം നൽകിയ ആസാദ് ഹിന്ദ് സർക്കാരാണ് ഇന്ത്യയുടെ ആദ്യ സ്വദേശി സർക്കാരെന്നും സ്വാതന്ത്ര്യാനന്തരം അദേഹത്തിന്റെ സംഭാവനകളെ രാജ്യം തമസ്കരിച്ചെന്നും സിംഗ് പറഞ്ഞു.
1943 ഒക്ടോബർ 21-ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റയാളാണ് നേതാജിയെന്ന് പലർക്കും അറിയില്ലെന്ന് പറഞ്ഞ സിംഗ്, താൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയല്ലെന്നും ശരിയായ പാതയിലേക്ക് ഏവരെയും നയിക്കുകയാണെന്നും പ്രസ്താവിച്ചു.
"സ്വതന്ത്ര ഇന്ത്യ നേതാജിയുടെ സംഭാവനകളെ മനഃപൂർവം അവഗണിച്ചു; 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അദേഹത്തിന് അർഹമായ പരിഗണന ലഭിച്ചത്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് നേതാജിയെ സംബന്ധിച്ച 300 സുപ്രധാന രേഖകൾ പരസ്യപ്പെടുത്തി അദേഹത്തെ ആദരിച്ചു' - സിംഗ് വ്യക്തമാക്കി.
1943 ഒക്ടോബർ 21-ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരമേറ്റയാളാണ് നേതാജിയെന്ന് പലർക്കും അറിയില്ലെന്ന് പറഞ്ഞ സിംഗ്, താൻ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയല്ലെന്നും ശരിയായ പാതയിലേക്ക് ഏവരെയും നയിക്കുകയാണെന്നും പ്രസ്താവിച്ചു.
"സ്വതന്ത്ര ഇന്ത്യ നേതാജിയുടെ സംഭാവനകളെ മനഃപൂർവം അവഗണിച്ചു; 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് അദേഹത്തിന് അർഹമായ പരിഗണന ലഭിച്ചത്. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് നേതാജിയെ സംബന്ധിച്ച 300 സുപ്രധാന രേഖകൾ പരസ്യപ്പെടുത്തി അദേഹത്തെ ആദരിച്ചു' - സിംഗ് വ്യക്തമാക്കി.