ലക്നോ: ഉത്തർപ്രദേശിലെ മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടി നേതാവ് ഡിംപിൾ യാദവിനെതിരെ സ്ഥാനാർഥികളെ രംഗത്തിറക്കരുതെന്ന അഭ്യർഥനയുമായി ജനതാദൾ യുണൈറ്റഡ്(ജെഡിയു).
മുലായത്തിന് ആദരമർപ്പിക്കുന്നതിനായി ബിജെപി, ബിഎസ്പി മുതലായ പാർട്ടികൾ മെയ്ൻപുരിയിൽ സ്ഥാനാർഥികളെ നിർത്തരുതെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. കർഷകരുടെ നേതാവായ മുലായത്തിന്റെ സേവനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അംഗീകരിച്ചതാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളോടൊപ്പം ഡിസംബർ എട്ടിന് പുറത്തുവരും. സമാജ്വാദി ശക്തികേന്ദ്രമായ മെയ്ൻപുരിയിൽ ഡിംപിളിന് വിജയം ഏറെക്കുറെ ഉറപ്പാണ്.
മുലായത്തിന് ആദരമർപ്പിക്കുന്നതിനായി ബിജെപി, ബിഎസ്പി മുതലായ പാർട്ടികൾ മെയ്ൻപുരിയിൽ സ്ഥാനാർഥികളെ നിർത്തരുതെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. കർഷകരുടെ നേതാവായ മുലായത്തിന്റെ സേവനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ അംഗീകരിച്ചതാണെന്നും അദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ അഞ്ചിന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഗുജറാത്ത്, ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളോടൊപ്പം ഡിസംബർ എട്ടിന് പുറത്തുവരും. സമാജ്വാദി ശക്തികേന്ദ്രമായ മെയ്ൻപുരിയിൽ ഡിംപിളിന് വിജയം ഏറെക്കുറെ ഉറപ്പാണ്.