വാഷിംഗ്ടൺ: അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾ ഇഴയുന്നു. ഇതുവരെയുള്ള ഫലസൂചനകൾ അനുസരിച്ച് ആകെയുള്ള 100 സെനറ്റ് സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടി 49 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്പോൾ ഡെമോക്രാറ്റുകൾ 48 സീറ്റിൽ ലീഡ് നേടി.
ജനപ്രതിനിധസഭയിൽ 211 സീറ്റുകൾ നേടിയ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ നിന്ന് ഏഴ് സീറ്റ് മാത്രം അകലെയാണ്. സഭയിൽ ചുവപ്പ് തരംഗം പ്രതീക്ഷിച്ച രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് കൊണ്ട് 192 സീറ്റുകൾ നേടിയ ഡെമോക്രാറ്റുകൾ ശക്തമായ പോരാട്ടമാണ് കാഴ്ച വച്ചത്.
യുവാക്കളുടെയും പുതിയ വോട്ടർമാരുടെയും പിന്തുണയാണ് പ്രസിഡന്റ് ജോ ബൈഡന്റെ മങ്ങുന്ന പ്രതിച്ഛായയ്ക്കിടയിലും പാർട്ടിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഫ്ലോറിഡ ഉൾപ്പെടെയുള്ള പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രകടനം റിപ്പബ്ലിക്കൻ പാർട്ടി പുറത്തെടുത്തപ്പോൾ ന്യൂയോർക്ക്, വെർമോണ്ട്, മസാച്ചുസറ്റ്സ് മേഖലകളിൽ ഡെമോക്രാറ്റുകൾ ലീഡ് നേടി.
ഒരു സ്ഥാനാർഥിക്കും 50% വോട്ട് നേടാൻ സാധിക്കാത്ത ജോർജിയ സീറ്റിൽ വീണ്ടും വോട്ടെടുപ്പ് നടത്തി സെനറ്റ് ഭരണം ആർക്കെന്ന് നിശ്ചയിക്കാനുള്ള സാധ്യതയേറെയാണ്.
ജനപ്രതിനിധസഭയിൽ 211 സീറ്റുകൾ നേടിയ റിപ്പബ്ലിക്കൻ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ നിന്ന് ഏഴ് സീറ്റ് മാത്രം അകലെയാണ്. സഭയിൽ ചുവപ്പ് തരംഗം പ്രതീക്ഷിച്ച രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ച് കൊണ്ട് 192 സീറ്റുകൾ നേടിയ ഡെമോക്രാറ്റുകൾ ശക്തമായ പോരാട്ടമാണ് കാഴ്ച വച്ചത്.
യുവാക്കളുടെയും പുതിയ വോട്ടർമാരുടെയും പിന്തുണയാണ് പ്രസിഡന്റ് ജോ ബൈഡന്റെ മങ്ങുന്ന പ്രതിച്ഛായയ്ക്കിടയിലും പാർട്ടിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഫ്ലോറിഡ ഉൾപ്പെടെയുള്ള പരന്പരാഗത ശക്തികേന്ദ്രങ്ങളിൽ മികച്ച പ്രകടനം റിപ്പബ്ലിക്കൻ പാർട്ടി പുറത്തെടുത്തപ്പോൾ ന്യൂയോർക്ക്, വെർമോണ്ട്, മസാച്ചുസറ്റ്സ് മേഖലകളിൽ ഡെമോക്രാറ്റുകൾ ലീഡ് നേടി.
ഒരു സ്ഥാനാർഥിക്കും 50% വോട്ട് നേടാൻ സാധിക്കാത്ത ജോർജിയ സീറ്റിൽ വീണ്ടും വോട്ടെടുപ്പ് നടത്തി സെനറ്റ് ഭരണം ആർക്കെന്ന് നിശ്ചയിക്കാനുള്ള സാധ്യതയേറെയാണ്.