തിരുവനന്തപുരം: ട്രാഫിക്ക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് നടുറോഡില്‍ സർക്കാർ ഉദ്യോഗസ്ഥന് ക്രൂരമർദനം. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനായ പ്രദീപിനെയാണ് രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്.
തിരുവനന്തപുരം നീറമണ്‍കരയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനങ്ങള്‍ ട്രാഫിക്ക് സിഗ്നലില്‍ കിടക്കുന്നതിനിടെ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് ആക്രമണം.
ബൈക്കില്‍ നിന്ന് ഇറങ്ങിവന്ന യുവാക്കള്‍ പ്രകോപനപരമായി സംസാരിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ റോഡില്‍ വീണശേഷവും മര്‍ദനം തുടര്‍ന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കരമനപോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി.
തിരുവനന്തപുരം നീറമണ്‍കരയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനങ്ങള്‍ ട്രാഫിക്ക് സിഗ്നലില്‍ കിടക്കുന്നതിനിടെ ഹോണ്‍ മുഴക്കിയെന്നാരോപിച്ചാണ് ആക്രമണം.
ബൈക്കില്‍ നിന്ന് ഇറങ്ങിവന്ന യുവാക്കള്‍ പ്രകോപനപരമായി സംസാരിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ റോഡില്‍ വീണശേഷവും മര്‍ദനം തുടര്‍ന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പ്രദീപ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കരമനപോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു ലഭിച്ചിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ലെന്നാണ് പരാതി.