മുംബൈ: ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിലെ ദയനീയ പരാജയം സമ്മാനിച്ച മാനസികാഘാതത്തിൽ നിന്ന് കരകയറാനായി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ.
നവംബർ 18-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരന്പരയിൽ ദേശീയ ക്രിക്കറ്റ് അക്കാദമി(എൻസിഎ) തലവനായ വി. വി. എസ്. ലക്ഷ്മൺ ടീമിന്റെ പരിശീലകനാകും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളുള്ള പരന്പരയിൽ ലക്ഷ്മണൊപ്പം എൻസിഎ സംഘത്തിൽ നിന്ന് ഹൃഷികേശ് കനിത്കർ, സായ്രാജ് ബഹുതുലെ എന്നിവർ ബാറ്റിംഗ്, ബൗളിംഗ് പരിശീലകരായി ടീമിനൊപ്പം ചേരും.
നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, കെ. എൽ. രാഹുൽ, ആർ. അശ്വിൻ എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവരുടെ അഭാവത്തിൽ ഏകദിന ടീമിനെ ശിഖർ ധവാനും ട്വന്റി-20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.
നവംബർ 18-ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ പരന്പരയിൽ ദേശീയ ക്രിക്കറ്റ് അക്കാദമി(എൻസിഎ) തലവനായ വി. വി. എസ്. ലക്ഷ്മൺ ടീമിന്റെ പരിശീലകനാകും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മത്സരങ്ങളുള്ള പരന്പരയിൽ ലക്ഷ്മണൊപ്പം എൻസിഎ സംഘത്തിൽ നിന്ന് ഹൃഷികേശ് കനിത്കർ, സായ്രാജ് ബഹുതുലെ എന്നിവർ ബാറ്റിംഗ്, ബൗളിംഗ് പരിശീലകരായി ടീമിനൊപ്പം ചേരും.
നായകൻ രോഹിത് ശർമ, വിരാട് കോഹ്ലി, കെ. എൽ. രാഹുൽ, ആർ. അശ്വിൻ എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവരുടെ അഭാവത്തിൽ ഏകദിന ടീമിനെ ശിഖർ ധവാനും ട്വന്റി-20 ടീമിനെ ഹാർദിക് പാണ്ഡ്യയും നയിക്കും.