കാബൂൾ: അഫ്ഗാനിസ്ഥാന്റെ മണ്ണ് ഭീകര പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കരുതെന്ന് യുഎന്നിൽ ഇന്ത്യ. അഫ്ഗാനിസ്ഥാന്റെ പ്രദേശം ഭീകര പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകാനോ ആസൂത്രണം ചെയ്യാനോ ധനസഹായം നൽകാനോ ഉപയോഗിക്കരുതെന്നും ലഷ്കർ-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളെ യുഎൻ നിരോധിച്ചിട്ടുള്ളതാണെന്നും യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ആർ. രവീന്ദ്ര ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം ചരിത്രപരമായ സൗഹൃദവും അഫ്ഗാൻ ജനതയുമായുള്ള പ്രത്യേക ബന്ധവും വഴി നയിക്കപ്പെടും. അഫ്ഗാനിൽ ഉരുത്തിരിയുന്ന മാനുഷിക സാഹചര്യത്തിൽ ഇന്ത്യ ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് മാനുഷിക സഹായം നൽകൽ, മികച്ച ഒരു സർക്കാർ രൂപീകരിക്കാൻ സഹായിക്കുക, ഭീകരവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെ പോരാടുക, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ പ്രധാന മുൻഗണനകളാണെന്നും രവീന്ദ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നിരവധി പ്രാവശ്യം വൈദ്യസഹായമുൾപ്പടെയുള്ള സഹായം എത്തിച്ചു നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹവുമായി സജീവമായി ഇടപഴകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലുള്ള ആരാധനാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും നേരെയുള്ള ഭീകരാക്രമണങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമവും ഇന്ത്യ ആശങ്കയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഫ്ഗാനിസ്ഥാനോടുള്ള ഇന്ത്യയുടെ സമീപനം ചരിത്രപരമായ സൗഹൃദവും അഫ്ഗാൻ ജനതയുമായുള്ള പ്രത്യേക ബന്ധവും വഴി നയിക്കപ്പെടും. അഫ്ഗാനിൽ ഉരുത്തിരിയുന്ന മാനുഷിക സാഹചര്യത്തിൽ ഇന്ത്യ ഉത്കണ്ഠാകുലരാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
രാജ്യത്ത് മാനുഷിക സഹായം നൽകൽ, മികച്ച ഒരു സർക്കാർ രൂപീകരിക്കാൻ സഹായിക്കുക, ഭീകരവാദം, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെ പോരാടുക, സ്ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ എന്നിവ അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ പ്രധാന മുൻഗണനകളാണെന്നും രവീന്ദ്ര പറഞ്ഞു.
അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ നിരവധി പ്രാവശ്യം വൈദ്യസഹായമുൾപ്പടെയുള്ള സഹായം എത്തിച്ചു നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹവുമായി സജീവമായി ഇടപഴകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനിലുള്ള ആരാധനാലയങ്ങൾക്കും മതസ്ഥാപനങ്ങൾക്കും നേരെയുള്ള ഭീകരാക്രമണങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയുള്ള അതിക്രമവും ഇന്ത്യ ആശങ്കയാണ് നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.