ലണ്ടൻ: അഫ്ഗാൻ യുദ്ധത്തിനിടെ ബ്രിട്ടീഷ് സേന കൊലപ്പെടുത്തിയത് 64 കുട്ടികളെയെന്ന് വെളിപ്പെടുത്തൽ. "ആക്ഷൻ ഓൺ ആംഡ് വയലൻസ് (എഒഎവി) എന്ന ചാരിറ്റി സംഘടനയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിനേക്കാൾ നാലിരട്ടി വരുമിത്.
2006നും 2014നും ഇടയിൽ അഫ്ഗാനിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ പോരാട്ടത്തിനിടെയാണ് കുട്ടികൾ കൊല്ലപ്പെട്ടത്. എഒഎവിയുടെ വിവരാവകാശ അപേക്ഷപ്രകാരമാണ് പുതിയ കണക്കുകൾ ലഭിച്ചത്. വ്യോമാക്രമണത്തിലും അബദ്ധത്തിൽ വെടിയേറ്റുമാണ് പലരും കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു.
അഫ്ഗാൻ യുദ്ധത്തിനിടെ തങ്ങളുടെ സൈനിക നടപടികളിൽ 16 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിൽ പറഞ്ഞിരുന്നത്. എന്നാൽ 64 കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് യുകെ ആശ്വാസധനം കൈമാറിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.
2006നും 2014നും ഇടയിൽ അഫ്ഗാനിൽ ബ്രിട്ടീഷ് സൈന്യം നടത്തിയ പോരാട്ടത്തിനിടെയാണ് കുട്ടികൾ കൊല്ലപ്പെട്ടത്. എഒഎവിയുടെ വിവരാവകാശ അപേക്ഷപ്രകാരമാണ് പുതിയ കണക്കുകൾ ലഭിച്ചത്. വ്യോമാക്രമണത്തിലും അബദ്ധത്തിൽ വെടിയേറ്റുമാണ് പലരും കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറയുന്നു.
അഫ്ഗാൻ യുദ്ധത്തിനിടെ തങ്ങളുടെ സൈനിക നടപടികളിൽ 16 കുട്ടികളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിൽ പറഞ്ഞിരുന്നത്. എന്നാൽ 64 കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബത്തിന് യുകെ ആശ്വാസധനം കൈമാറിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തൽ.