പാരിസ്: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ ഫുട്ബോൾ ടീമിനെ ഭീകരവാദികളായി ചിത്രീകരിക്കുന്ന ഫ്രഞ്ച് കാർട്ടൂൺ വിവാദത്തിൽ. ഫ്രഞ്ച് ആക്ഷേപഹാസ്യ മാധ്യമമായ ലെ കനാർ ഒൻഷേന്റെ പുതിയ പതിപ്പിലെ കാർട്ടൂണാണ് വിവാദത്തിന് തുടക്കമിട്ടത്.
മണലിൽ ഫുട്ബോൾ കളിക്കുന്ന ഏഴ് ഖത്തർ ഫുട്ബോൾ താരങ്ങളുടെ ചിത്രമാണ കാർട്ടൂണിൽ ഉൾപ്പെടുത്തിയത്. ഇസ്ലാമിക വേഷം ധരിച്ച താരങ്ങളെ ശരീരത്തിൽ ആയുധങ്ങൾ ധരിച്ച ഭീകരവാദികളായിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
കാർട്ടൂൺ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും മുൻധാരണകൾ വച്ച് പുലർത്തി ഖത്തറിനെയും സമുദായത്തെയും താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു. ആക്ഷേപഹാസ്യം പരിധി വിടരുതെന്നും ഖത്തറിനെതിരായ സംഘടിത പ്രചരണത്തിന്റെ ഭാഗമാണിതെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണമുയർന്നു.
നേരത്തെ, ലോകകപ്പ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളോടുള്ള ക്രൂരമായ സമീപനം ചൂണ്ടിക്കാട്ടിയും രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചും ഖത്തറിനെതിരെ ലോകമെങ്ങും നിരവധി പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു.
മണലിൽ ഫുട്ബോൾ കളിക്കുന്ന ഏഴ് ഖത്തർ ഫുട്ബോൾ താരങ്ങളുടെ ചിത്രമാണ കാർട്ടൂണിൽ ഉൾപ്പെടുത്തിയത്. ഇസ്ലാമിക വേഷം ധരിച്ച താരങ്ങളെ ശരീരത്തിൽ ആയുധങ്ങൾ ധരിച്ച ഭീകരവാദികളായിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
കാർട്ടൂൺ മതവിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും മുൻധാരണകൾ വച്ച് പുലർത്തി ഖത്തറിനെയും സമുദായത്തെയും താറടിച്ച് കാണിക്കാനുള്ള ശ്രമമാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു. ആക്ഷേപഹാസ്യം പരിധി വിടരുതെന്നും ഖത്തറിനെതിരായ സംഘടിത പ്രചരണത്തിന്റെ ഭാഗമാണിതെന്നും സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണമുയർന്നു.
നേരത്തെ, ലോകകപ്പ് നിർമാണ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളോടുള്ള ക്രൂരമായ സമീപനം ചൂണ്ടിക്കാട്ടിയും രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ ഉന്നയിച്ചും ഖത്തറിനെതിരെ ലോകമെങ്ങും നിരവധി പ്രതിഷേധങ്ങൾ ഉടലെടുത്തിരുന്നു.