വാഷിംഗ്ടൺ: അമേരിക്കയിലെ അതിനിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ റിപബ്ലിക്കൻ പാർട്ടിക്ക് മുന്നേറ്റം. ഉപരിസഭയായ സെനറ്റിൽ ബലാബലം തുടരുകയാണെങ്കിലും ജനപ്രതിനിധിസഭയിൽ റിപബ്ലിക്കൻ ഭൂരിപക്ഷം ഏറെക്കുറെ ഉറപ്പായി.
സാന്പത്തിക തകർച്ചയും പണപ്പെരുപ്പവും വോട്ടെടുപ്പിൽ റിപബ്ലിക്കൻ തരംഗത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ കാഴ്ച്ചവച്ചത്.
435 അംഗ ജനപ്രതിനിധിസഭയിൽ 186 സീറ്റുമായി റിപബ്ലിക്കൻ പാർട്ടി മുന്നേറ്റം തുടരുകയാണ്. ഡെമോക്രാറ്റുകളുടെ കൈവശമുള്ള ആറ് സീറ്റുകൾ പിടിച്ചെടുത്ത റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകൾ നേടുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 164 സീറ്റുമായി ഡെമോക്രാറ്റുകൾ പിന്നാലെയുണ്ട്.
100 സീറ്റുള്ള സെനറ്റിലെ 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം തുടരുകയാണ്. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലെ പ്രാഥമിക ഫലം പുറത്തുവരുന്പോൾ തുല്യത പാലിക്കുന്ന ഇരു പാർട്ടികൾക്കും ഉപരിസഭയിലെ ആകെ സീറ്റുകളിൽ 46 എണ്ണം വീതം കൈവശമുണ്ട്. തെരഞ്ഞെടുപ്പിന് മുന്പ് 50-50 എന്ന രീതിയിൽ നിന്നിരുന്ന സീറ്റ് നിലയിലെ നേരിയ മാറ്റം പോലും അതിപ്രധാനമാണ്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിൽ സെനറ്റിന്റെ നിയന്ത്രണം കൈയ്യാളുന്ന ഡെമോക്രാറ്റുകൾ സുരക്ഷിതമായ ഭരണനിർവഹണത്തിന് ഒരു സീറ്റിന്റെയെങ്കിലും ഭൂരിപക്ഷം ആഗ്രഹിക്കുന്നു. സർക്കാരിനെ വട്ടംചുറ്റിക്കാൻ ഒരു സീറ്റെങ്കിലും അധികം നേടി സെനറ്റിൽ മേൽക്കൈ നേടാനാണ് റിപബ്ലിക്കൻ പാർട്ടിയുടെ ശ്രമം.
50 സംസ്ഥാനങ്ങളുള്ള രാജ്യത്തെ 36 സംസ്ഥാനങ്ങളുടെ ഗവർണർ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപബ്ലിക്കൻ പാർട്ടി ലീഡ് നിലനിർത്തുന്നു. കൈവശമുള്ള രണ്ട് സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഡെമോക്രാറ്റുകൾക്ക് മുന്പിൽ അടിയറവ് വെച്ചെങ്കിലും ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ 24 സംസ്ഥാനങ്ങളിൽ റിപബ്ലിക്കൻ ഗവർണർമാർ ഭരണം കൈയ്യാളുന്നു. 18 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക്ക് ഗവർണർമാർ ഭരണം നിർവഹിക്കുന്നു.
സാന്പത്തിക തകർച്ചയും പണപ്പെരുപ്പവും വോട്ടെടുപ്പിൽ റിപബ്ലിക്കൻ തരംഗത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ഭരണകക്ഷിയായ ഡെമോക്രാറ്റുകൾ കാഴ്ച്ചവച്ചത്.
435 അംഗ ജനപ്രതിനിധിസഭയിൽ 186 സീറ്റുമായി റിപബ്ലിക്കൻ പാർട്ടി മുന്നേറ്റം തുടരുകയാണ്. ഡെമോക്രാറ്റുകളുടെ കൈവശമുള്ള ആറ് സീറ്റുകൾ പിടിച്ചെടുത്ത റിപബ്ലിക്കൻ പാർട്ടി ഭൂരിപക്ഷത്തിനാവശ്യമായ 218 സീറ്റുകൾ നേടുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 164 സീറ്റുമായി ഡെമോക്രാറ്റുകൾ പിന്നാലെയുണ്ട്.
100 സീറ്റുള്ള സെനറ്റിലെ 35 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം തുടരുകയാണ്. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളിലെ പ്രാഥമിക ഫലം പുറത്തുവരുന്പോൾ തുല്യത പാലിക്കുന്ന ഇരു പാർട്ടികൾക്കും ഉപരിസഭയിലെ ആകെ സീറ്റുകളിൽ 46 എണ്ണം വീതം കൈവശമുണ്ട്. തെരഞ്ഞെടുപ്പിന് മുന്പ് 50-50 എന്ന രീതിയിൽ നിന്നിരുന്ന സീറ്റ് നിലയിലെ നേരിയ മാറ്റം പോലും അതിപ്രധാനമാണ്.
വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ടിൽ സെനറ്റിന്റെ നിയന്ത്രണം കൈയ്യാളുന്ന ഡെമോക്രാറ്റുകൾ സുരക്ഷിതമായ ഭരണനിർവഹണത്തിന് ഒരു സീറ്റിന്റെയെങ്കിലും ഭൂരിപക്ഷം ആഗ്രഹിക്കുന്നു. സർക്കാരിനെ വട്ടംചുറ്റിക്കാൻ ഒരു സീറ്റെങ്കിലും അധികം നേടി സെനറ്റിൽ മേൽക്കൈ നേടാനാണ് റിപബ്ലിക്കൻ പാർട്ടിയുടെ ശ്രമം.
50 സംസ്ഥാനങ്ങളുള്ള രാജ്യത്തെ 36 സംസ്ഥാനങ്ങളുടെ ഗവർണർ പദവിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപബ്ലിക്കൻ പാർട്ടി ലീഡ് നിലനിർത്തുന്നു. കൈവശമുള്ള രണ്ട് സംസ്ഥാനങ്ങളിലെ ഗവർണർ പദവി ഡെമോക്രാറ്റുകൾക്ക് മുന്പിൽ അടിയറവ് വെച്ചെങ്കിലും ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ 24 സംസ്ഥാനങ്ങളിൽ റിപബ്ലിക്കൻ ഗവർണർമാർ ഭരണം കൈയ്യാളുന്നു. 18 സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റിക്ക് ഗവർണർമാർ ഭരണം നിർവഹിക്കുന്നു.