അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശങ്കയുണർത്തി നായകൻ രോഹിത് ശർമയുടെ പരിക്ക്. അഡ്ലെയ്ഡ് ഓവലിൽ ചൊവ്വാഴ്ച രാവിലെ നടന്ന പരിശീലന സെഷനിടെയാണ് രോഹിതിന് പരിക്കേറ്റത്.
ടീമിന്റെ ത്രോ ഡൗൺ വിദഗ്ധനായ രഘുവിനൊപ്പം ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ ബൗൺസ് ചെയ്തെത്തിയ പന്ത് രോഹിതിന്റെ വലത് കൈയ്യിൽ തട്ടുകയായിരുന്നു. വേദന മൂലം ബാറ്റിംഗ് നിർത്തിവച്ച താരത്തിന് ഉടനടി ടീം ഫിസിയോ ഐസ്പാക്ക് ഉപയോഗിച്ചുള്ള പ്രഥമശുശ്രൂഷ നൽകി.
ഇടവേളയ്ക്ക് ശേഷം പരിശീലനം പുനഃരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ മൂലം താരം നെറ്റ്സിൽ നിന്ന് പിൻവാങ്ങി. പരിക്കേറ്റ് പിൻവാങ്ങുന്ന രോഹിതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർ ആശങ്കയിലായി. എന്നാൽ 40 മിനിറ്റിന്റെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരം പരിക്കിന്റെ യാതൊരു വിധ ലക്ഷണങ്ങളുമില്ലാതെ ബാറ്റിംഗ് പരിശീലനം നടത്തിയത് ടീമിന് ആശ്വാസമേകി.
രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ടീമിന്റെ ത്രോ ഡൗൺ വിദഗ്ധനായ രഘുവിനൊപ്പം ബാറ്റിംഗ് പരിശീലനം നടത്തുന്നതിനിടെ ബൗൺസ് ചെയ്തെത്തിയ പന്ത് രോഹിതിന്റെ വലത് കൈയ്യിൽ തട്ടുകയായിരുന്നു. വേദന മൂലം ബാറ്റിംഗ് നിർത്തിവച്ച താരത്തിന് ഉടനടി ടീം ഫിസിയോ ഐസ്പാക്ക് ഉപയോഗിച്ചുള്ള പ്രഥമശുശ്രൂഷ നൽകി.
ഇടവേളയ്ക്ക് ശേഷം പരിശീലനം പുനഃരാരംഭിക്കാൻ ശ്രമിച്ചെങ്കിലും ശാരീരിക അസ്വസ്ഥതകൾ മൂലം താരം നെറ്റ്സിൽ നിന്ന് പിൻവാങ്ങി. പരിക്കേറ്റ് പിൻവാങ്ങുന്ന രോഹിതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർ ആശങ്കയിലായി. എന്നാൽ 40 മിനിറ്റിന്റെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരം പരിക്കിന്റെ യാതൊരു വിധ ലക്ഷണങ്ങളുമില്ലാതെ ബാറ്റിംഗ് പരിശീലനം നടത്തിയത് ടീമിന് ആശ്വാസമേകി.
രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.