കൊച്ചി: വല്ലാർപാടം പനന്പുകാട് സെന്റ് ജോസഫ്സ് പള്ളിയിലെ വികാരിയുടെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ മോഷ്ടിച്ചത് മയക്കുമരുന്നു വാങ്ങാനുള്ള പണത്തിനായെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് പനന്പുകാട് സ്വദേശികളായ പുന്നത്തറ വീട്ടിൽ അലിസ്റ്റർ(22), ഷിനു(26) എന്നിവരെയാണ് മുളവുകാട് പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മോഷണം. പള്ളിവികാരി സ്ഥലത്തില്ലായിരുന്ന സമയത്ത് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും ബ്ലൂടൂത്ത് ഇയർ ഫോണും മോഷ്ടിച്ചു.
സംഭവ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികൾ മോഷ്ടിച്ച പണം ഉപയോഗിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ വാങ്ങി രണ്ടു ദിവസം ആർഭാട ജീവിതം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
മോഷണ സയമം പ്രതികൾ നിരീക്ഷണ കാമറ മറയ്ക്കുന്നതിനിടെ ഇവരുടെ ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. ഇതിനുപുറമേ ഇവരുടെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായതെന്ന് മുളവുകാട് പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ പറഞ്ഞു.
മുളവുകാട് പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ, എസ്ഐ സുനിൽകുമാർ, എഎസ്ഐ വിജയകുമാർ, പോലീസുകാരായ ജയരാജ്, രാജേഷ്, തോമസ് പോൾ, സുരേഷ്, ചിന്നുത്ത് ഗീത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മോഷണം. പള്ളിവികാരി സ്ഥലത്തില്ലായിരുന്ന സമയത്ത് വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്തുകയറിയ പ്രതികൾ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇരുപതിനായിരം രൂപയും ബ്ലൂടൂത്ത് ഇയർ ഫോണും മോഷ്ടിച്ചു.
സംഭവ ശേഷം ബംഗളൂരുവിലേക്ക് കടന്ന പ്രതികൾ മോഷ്ടിച്ച പണം ഉപയോഗിച്ച് മയക്കുമരുന്ന് ഉൾപ്പെടെയുള്ളവ വാങ്ങി രണ്ടു ദിവസം ആർഭാട ജീവിതം നടത്തിയ ശേഷം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
മോഷണ സയമം പ്രതികൾ നിരീക്ഷണ കാമറ മറയ്ക്കുന്നതിനിടെ ഇവരുടെ ദൃശ്യം കാമറയിൽ പതിഞ്ഞിരുന്നു. ഇതിനുപുറമേ ഇവരുടെ മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായതെന്ന് മുളവുകാട് പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ പറഞ്ഞു.
മുളവുകാട് പോലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ, എസ്ഐ സുനിൽകുമാർ, എഎസ്ഐ വിജയകുമാർ, പോലീസുകാരായ ജയരാജ്, രാജേഷ്, തോമസ് പോൾ, സുരേഷ്, ചിന്നുത്ത് ഗീത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.