പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന
ഡിവൈഎസ്‍പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനെതിരെയാണ് പോപ്പുലർ ഫ്രണ്ടിന്‍റെ പേരിൽ ഭീഷണി സന്ദേശമെത്തിയത്.
വിദേശത്ത് നിന്നും ഫോണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭീഷണി സന്ദേശമെത്തിയത്. 'ശവപ്പെട്ടി തയാറാക്കി വച്ചോളു' എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി.
ഇതിനിടെ, ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു.
ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഡിവൈഎസ്പിക്ക് വധഭീഷണി. നര്‍ക്കോട്ടിക്ക് ഡിവൈഎസ്‍പി അനില്‍ കുമാറിനെതിരെയാണ് പോപ്പുലർ ഫ്രണ്ടിന്‍റെ പേരിൽ ഭീഷണി സന്ദേശമെത്തിയത്.
വിദേശത്ത് നിന്നും ഫോണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭീഷണി സന്ദേശമെത്തിയത്. 'ശവപ്പെട്ടി തയാറാക്കി വച്ചോളു' എന്നായിരുന്നു ഫോണിലൂടെ എത്തിയ ഭീഷണി.
ഇതിനിടെ, ശ്രീനിവാസൻ വധക്കേസിൽ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് ഏരിയ പ്രസിഡന്‍റ് അൻസാർ, അഷറഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു.
ഏപ്രിൽ 16നാണ് ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന്‍റെ അറിവോടെയാണ് കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.