അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിതാവിന് അവസരം നിഷേധിച്ചതിൽ പ്രകോപിതനായയാൾ പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭരത് സിൻഹ് സോളങ്കിക്ക് നേരെ മഷിയെറിഞ്ഞു.
ഞായറാഴ്ച ഗുജറാത്തിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് വച്ചാണ് സംഭവം. വാർത്താ സമ്മേളനത്തിന് ശേഷം രാജീവ് ഭവനിൽ നിന്ന് സോളങ്കി പുറത്തേക്ക് പോകുന്നതിനിടെ രഷ്മികാന്ത് സുതാർ എന്നയാളുടെ മകനാണ് പ്രകോപിതനായത്. ഇയാളും കോൺഗ്രസ് പ്രവർത്തകനാണ്.
ഇയാളുടെ പിതാവ് രഷ്മികാന്ത് സുതാറിന് അഹമ്മദാബാദിലെ എല്ലിസ്ബ്രിഡ്ജിൽ നിന്നും മത്സരിക്കാൻ അവസരം ലഭിച്ചില്ല. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയത്. സംഭവത്തിൽ സോളങ്കി ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ് സിറ്റിയിലെ എല്ലിസ്ബ്രിഡ്ജ് സീറ്റിൽ ഭിഖു ദവെയാണ് മത്സരിക്കുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജേഷ് ഷായാണ് ഈ സീറ്റിൽ ജയിച്ചത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ എട്ടിന് വോട്ടെണ്ണലും നടക്കും.
ഞായറാഴ്ച ഗുജറാത്തിലെ പാർട്ടി ആസ്ഥാനത്തിന് പുറത്ത് വച്ചാണ് സംഭവം. വാർത്താ സമ്മേളനത്തിന് ശേഷം രാജീവ് ഭവനിൽ നിന്ന് സോളങ്കി പുറത്തേക്ക് പോകുന്നതിനിടെ രഷ്മികാന്ത് സുതാർ എന്നയാളുടെ മകനാണ് പ്രകോപിതനായത്. ഇയാളും കോൺഗ്രസ് പ്രവർത്തകനാണ്.
ഇയാളുടെ പിതാവ് രഷ്മികാന്ത് സുതാറിന് അഹമ്മദാബാദിലെ എല്ലിസ്ബ്രിഡ്ജിൽ നിന്നും മത്സരിക്കാൻ അവസരം ലഭിച്ചില്ല. ഇതാണ് യുവാവിനെ പ്രകോപിതനാക്കിയത്. സംഭവത്തിൽ സോളങ്കി ഇതുവരെയും പോലീസിൽ പരാതി നൽകിയിട്ടില്ല.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. അഹമ്മദാബാദ് സിറ്റിയിലെ എല്ലിസ്ബ്രിഡ്ജ് സീറ്റിൽ ഭിഖു ദവെയാണ് മത്സരിക്കുന്നത്.
2017ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജേഷ് ഷായാണ് ഈ സീറ്റിൽ ജയിച്ചത്. ഗുജറാത്ത് നിയമസഭയിലെ 182 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ഡിസംബർ എട്ടിന് വോട്ടെണ്ണലും നടക്കും.