ശ്രീനഗർ: പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയെങ്കിലും കോണ്‍ഗ്രസിനെ വാനോളം പുകഴ്ത്തി ഗുലാം നബി ആസാദ്. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളുവന്ന് അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ മാത്രം പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ മതേതര നയത്തോട് താന്‍ എതിരായിരുന്നില്ലെന്നും പാര്‍ട്ടിയുടെ സംവിധാനത്തെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് അതൊരിക്കലും സാധിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിനേ സാധിക്കു. ആം ആദ്മി പാർട്ടിക്ക് ഒന്നും ചെയ്യാനാകില്ല. പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും പഞ്ചാബിലെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയുടെ മാത്രം പാര്‍ട്ടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയുമായുള്ള ദശാബ്ദങ്ങള്‍ നീണ്ട ബന്ധം ഉപേക്ഷിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഗുലാം നബി ആസാദിന്റെ ഈ വാക്കുകള്‍.
കോണ്‍ഗ്രസിന്റെ മതേതര നയത്തോട് താന്‍ എതിരായിരുന്നില്ലെന്നും പാര്‍ട്ടിയുടെ സംവിധാനത്തെയാണ് താന്‍ എതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത്, ഹിമാചല്‍പ്രദേശ് തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് അതൊരിക്കലും സാധിക്കില്ലെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.
ഗുജറാത്ത്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയെ വെല്ലുവിളിക്കാൻ കോൺഗ്രസിനേ സാധിക്കു. ആം ആദ്മി പാർട്ടിക്ക് ഒന്നും ചെയ്യാനാകില്ല. പഞ്ചാബിൽ അവർ പരാജയപ്പെട്ടുവെന്നും പഞ്ചാബിലെ ജനങ്ങൾ ഇനി അവർക്ക് വോട്ട് ചെയ്യില്ലെന്നും ഗുലാം നബി പറഞ്ഞു.