കോഴിക്കോട്: പെന്ഷന് പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വീണിടത്തു കിടന്ന് ഉരുളുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണു പെന്ഷന് പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണമെന്നും സതീശൻ പറഞ്ഞു.
തൊഴിലാളിവിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും സതീശന് മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ശൂന്യതയില്നിന്നുണ്ടാക്കിയ വാര്‍ത്തയാണു ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷനെതിരേ വന്നത്. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷന്‍ നടത്തിയിട്ടില്ലെന്ന് എഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കില്ലെന്നതാണു ദേശീയതലത്തില്‍ കോണ്‍ഗ്രസ് നിലപാട്.
ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണു സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവര്‍ണറെ ഏറ്റവുമധികം വിമര്‍ശിച്ചതു കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ പറഞ്ഞപ്പോഴും അതിനുള്ള അധികാരമില്ലെന്നു പറഞ്ഞതും പ്രതിപക്ഷമാണ്. പക്ഷേ, സര്‍വകലാശാലകളില്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചായിരുന്നു. സുപ്രീകോടതിയില്‍ ഇരുവരും തോറ്റു. പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമായതിനാല്‍ അവര്‍ രാജിവയ്ക്കണം.
നിയമിച്ചപ്പോള്‍ത്തന്നെ വിസിമാരുടെ നിയമനം നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞതിനാല്‍ അവര്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കു വിലയുണ്ടാകുമോ, സര്‍വകലാശാലയിലെ ഇടപാടുകള്‍ക്ക് അംഗീകരം ലഭിക്കുമോ തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സര്‍വകലാശാലകളില്‍ ഗുരുതരമായ ഭരണപ്രതിസന്ധിയാണു നിലനില്‍ക്കുന്നത്-സതീശൻ കൂട്ടിച്ചേർത്തു.
തൊഴിലാളിവിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും സതീശന് മാധ്യമങ്ങളോടു പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള ചില മാധ്യമപ്രവര്‍ത്തകര്‍ ശൂന്യതയില്നിന്നുണ്ടാക്കിയ വാര്‍ത്തയാണു ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷനെതിരേ വന്നത്. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷന്‍ നടത്തിയിട്ടില്ലെന്ന് എഐസിസിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍മാര്‍ ഭരണഘടനാവിരുദ്ധമായ നിലപാട് സ്വീകരിച്ചാല്‍ പിന്തുണയ്ക്കില്ലെന്നതാണു ദേശീയതലത്തില്‍ കോണ്‍ഗ്രസ് നിലപാട്.
ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണു സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവര്‍ണറെ ഏറ്റവുമധികം വിമര്‍ശിച്ചതു കോണ്‍ഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പിന്‍വലിക്കുമെന്നു ഗവര്‍ണര്‍ പറഞ്ഞപ്പോഴും അതിനുള്ള അധികാരമില്ലെന്നു പറഞ്ഞതും പ്രതിപക്ഷമാണ്. പക്ഷേ, സര്‍വകലാശാലകളില്‍ ഗവര്‍ണറും സര്‍ക്കാരും ഒന്നിച്ചായിരുന്നു. സുപ്രീകോടതിയില്‍ ഇരുവരും തോറ്റു. പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനം നിയമവിരുദ്ധമായതിനാല്‍ അവര്‍ രാജിവയ്ക്കണം.
നിയമിച്ചപ്പോള്‍ത്തന്നെ വിസിമാരുടെ നിയമനം നിയമവിരുദ്ധമാണെന്നു കോടതി പറഞ്ഞതിനാല്‍ അവര്‍ നല്കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കു വിലയുണ്ടാകുമോ, സര്‍വകലാശാലയിലെ ഇടപാടുകള്‍ക്ക് അംഗീകരം ലഭിക്കുമോ തുടങ്ങിയ പ്രശ്നങ്ങളുമുണ്ട്. സര്‍വകലാശാലകളില്‍ ഗുരുതരമായ ഭരണപ്രതിസന്ധിയാണു നിലനില്‍ക്കുന്നത്-സതീശൻ കൂട്ടിച്ചേർത്തു.