തിരുവനന്തപുരം: കേരള പോലീസിന്റെ ലഹരി വേട്ടയിൽ ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനുള്ളില്‍ 24,962 പേർ അറസ്റ്റിൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട് 22,606 കേസുകളും രജിസ്റ്റര്‍ ചെയ്തു.
ഇക്കാലയളവില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് - 3030 കേസുകള്‍. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. കുറവ് കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് (501 കേസുകള്‍).
കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് - 3386 പേര്. തിരുവനന്തപുരം ജില്ലയില്‍ 3007 പേരും മലപ്പുറം ജില്ലയില്‍ 2669 പേരും അറസ്റ്റിലായി. കുറവ് പത്തനംതിട്ട ജില്ലയിലാണ് (500 പേർ).
ഈ വർഷം 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എംഡിഎംഎയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടുകയുണ്ടായി.
ഇക്കാലയളവില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ് - 3030 കേസുകള്‍. 2853 കേസുകളുമായി തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്താണ്. 2354 കേസുകളുള്ള കൊല്ലം ജില്ലയാണ് തൊട്ടുപിന്നില്‍. കുറവ് കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ് (501 കേസുകള്‍).
കൂടുതല്‍പേര്‍ അറസ്റ്റിലായത് എറണാകുളം ജില്ലയിലാണ് - 3386 പേര്. തിരുവനന്തപുരം ജില്ലയില്‍ 3007 പേരും മലപ്പുറം ജില്ലയില്‍ 2669 പേരും അറസ്റ്റിലായി. കുറവ് പത്തനംതിട്ട ജില്ലയിലാണ് (500 പേർ).
ഈ വർഷം 2751.91 കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. 14.29 കിലോ എംഡിഎംഎയും 2.10 കിലോ ഹാഷിഷും പിടിച്ചെടുത്തു. 1.04 കിലോ ഹെറോയിനും 35.82 കിലോ ഹാഷിഷ് ഓയിലും ഇക്കാലയളവില്‍ പിടികൂടുകയുണ്ടായി.