ബ്രിസ്ബേൻ: ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാന് പുറത്തേക്കുള്ള വഴി കാണിച്ച ശ്രീലങ്ക ഗ്രൂപ്പ് ഒന്നിൽ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 18.3 ഓവറിൽ വിജയം സ്വന്തമാക്കി. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള അഫ്ഗാനിസ്ഥാന്റെ സെമി ഫൈനൽ മോഹങ്ങൾ ഈ പരാജയത്തോടെ അവസാനിച്ചു.
സ്കോർ:
അഫ്ഗാനിസ്ഥാൻ 144/8(20)
ശ്രീലങ്ക 148/4(18.3)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനായി റഹ്മത്തുള്ള ഗുർബാസ്(28), ഉസ്മാൻ ഗാനി(27) എന്നിവർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മധ്യനിര ബാറ്റർമാരെല്ലാം 20 റൺസ് എന്ന വ്യക്തിഗത സ്കോർ എത്തുന്നതിന് മുന്പ് വീണതോടെ ടീം സ്കോർ 144-ൽ ഒതുങ്ങി.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്കെയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് സംഘമാണ് അഫ്ഗാനെ വരിഞ്ഞ് മുറുക്കിയത്. ലാഹിരു കുമാര രണ്ടും ധനഞ്ജയ ഡിസിൽവ, കസുൻ രജിത എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ 42 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുമടങ്ങുന്ന ഇന്നിംഗ്സിലൂടെ 66* റൺസ് നേടിയ ധനഞ്ജയ ഡിസിൽവയുടെ മിന്നും പ്രകടനമാണ് ലങ്കൻ വിജയം അനായാസമാക്കിയത്. കുസാൽ മെൻഡിസ്(25), ചരിത് അസലങ്കെ(19) എന്നിവർ ഡിസിൽവയ്ക്ക് മികച്ച പിന്തുണ നൽകി. അഫ്ഗാനായി റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ഒന്നിൽ മൂന്നാമതാണ് ശ്രീലങ്ക.
അഫ്ഗാനിസ്ഥാൻ ഉയർത്തിയ 145 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 18.3 ഓവറിൽ വിജയം സ്വന്തമാക്കി. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള അഫ്ഗാനിസ്ഥാന്റെ സെമി ഫൈനൽ മോഹങ്ങൾ ഈ പരാജയത്തോടെ അവസാനിച്ചു.
സ്കോർ:
അഫ്ഗാനിസ്ഥാൻ 144/8(20)
ശ്രീലങ്ക 148/4(18.3)
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനായി റഹ്മത്തുള്ള ഗുർബാസ്(28), ഉസ്മാൻ ഗാനി(27) എന്നിവർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. മധ്യനിര ബാറ്റർമാരെല്ലാം 20 റൺസ് എന്ന വ്യക്തിഗത സ്കോർ എത്തുന്നതിന് മുന്പ് വീണതോടെ ടീം സ്കോർ 144-ൽ ഒതുങ്ങി.
നാലോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വാനിന്ദു ഹസരങ്കെയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് സംഘമാണ് അഫ്ഗാനെ വരിഞ്ഞ് മുറുക്കിയത്. ലാഹിരു കുമാര രണ്ടും ധനഞ്ജയ ഡിസിൽവ, കസുൻ രജിത എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിൽ 42 പന്തിൽ ആറ് ഫോറുകളും രണ്ട് സിക്സുമടങ്ങുന്ന ഇന്നിംഗ്സിലൂടെ 66* റൺസ് നേടിയ ധനഞ്ജയ ഡിസിൽവയുടെ മിന്നും പ്രകടനമാണ് ലങ്കൻ വിജയം അനായാസമാക്കിയത്. കുസാൽ മെൻഡിസ്(25), ചരിത് അസലങ്കെ(19) എന്നിവർ ഡിസിൽവയ്ക്ക് മികച്ച പിന്തുണ നൽകി. അഫ്ഗാനായി റാഷിദ് ഖാൻ, മുജീബുർ റഹ്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് ഒന്നിൽ മൂന്നാമതാണ് ശ്രീലങ്ക.