ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജന് ഋഷി സുനാകിനെ അഭിനന്ദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഇന്ത്യക്കാര്‍ ലോകമെമ്പാടും തങ്ങളുടെ മുദ്ര പതിപ്പിക്കുന്നുവെന്ന് കേജരിവാള്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വിജയകരമായി നയിക്കാന്‍ അദ്ദേഹത്തിന് ജ്ഞാനവും ശക്തിയും ഉണ്ടാകട്ടേയെന്ന് കേജരിവാള്‍ ട്വിറ്ററിലൂടെ ആശംസിച്ചു.
ലിസ് ട്രസിന്റെ പിൻഗാമിയായാണ് ഋഷി എത്തുന്നത്. എതിർ സ്ഥാനാർഥി പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സുനാക് മുന്നിലായിരുന്നു. മത്സരത്തിനിറങ്ങാൻ കുറഞ്ഞത് നൂറു പേരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതോടെയാണ് പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയത്.
കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സന്പദ്വ്യവസ്ഥയെ ശരിപ്പെടുത്താൻ വേണ്ടിയാണ് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്നതെന്നു സുനാക് പറഞ്ഞു.
നേരത്തേ ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനായി നടന്ന തെരഞ്ഞെടുപ്പിൽ ലിസ് ട്രസിനോടു സുനാക് പരാജയപ്പെട്ടിരുന്നു. ലിസ് ട്രസ് 45 ദിവസത്തിനകം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
രാജ്യത്തെ വിജയകരമായി നയിക്കാന്‍ അദ്ദേഹത്തിന് ജ്ഞാനവും ശക്തിയും ഉണ്ടാകട്ടേയെന്ന് കേജരിവാള്‍ ട്വിറ്ററിലൂടെ ആശംസിച്ചു.
ലിസ് ട്രസിന്റെ പിൻഗാമിയായാണ് ഋഷി എത്തുന്നത്. എതിർ സ്ഥാനാർഥി പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയതോടെയാണ് ഋഷി സുനാക് പ്രധാനമന്ത്രിപദത്തിലേക്ക് എത്തുന്നത്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ടെത്താൻ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സുനാക് മുന്നിലായിരുന്നു. മത്സരത്തിനിറങ്ങാൻ കുറഞ്ഞത് നൂറു പേരുടെ പിന്തുണ ആവശ്യമായിരുന്നു. ഇതോടെയാണ് പെന്നി മോർഡന്റ് മത്സരരംഗത്തുനിന്നും പിൻമാറിയത്.
കടുത്ത പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സന്പദ്വ്യവസ്ഥയെ ശരിപ്പെടുത്താൻ വേണ്ടിയാണ് പ്രധാനമന്ത്രിയാകാൻ ശ്രമിക്കുന്നതെന്നു സുനാക് പറഞ്ഞു.
നേരത്തേ ബോറിസ് ജോൺസന്റെ പിൻഗാമിയെ കണ്ടെത്താനായി നടന്ന തെരഞ്ഞെടുപ്പിൽ ലിസ് ട്രസിനോടു സുനാക് പരാജയപ്പെട്ടിരുന്നു. ലിസ് ട്രസ് 45 ദിവസത്തിനകം രാജിവച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.