+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ പ്രഖ്യാപി
ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; ആഞ്ഞടിച്ച് മുഖ്യമന്ത്രി
പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുകയാണ്. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ പ്രഖ്യാപിച്ചിരിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാറിന്‍റെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് ഗവർണർ കരുതരുത്. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങളുണ്ടാകുമ്പോൾ സർക്കാരിന് പ്രതികരിക്കേണ്ടി വരും. സര്‍വകലാശാലകളുടെയും നിയമന അധികാരി ഗവര്‍ണറാണ്. ചാൻസലർമാരുടെ നിയമനത്തിൽ പോരായ്മയുണ്ടെങ്കിൽ പ്രഥമ ഉത്തരവാദിത്വം ഗവർണർക്കാണ്. അങ്ങനെയെങ്കിൽ വൈസ് ചാൻസലർമാരാണോ ആദ്യം ഒഴിയേണ്ടതെന്നും മുഖ്യമന്ത്രി ചോദിച്ചു.

സുപ്രീം കോടതി ഉത്തരവ് സാങ്കേതികം മാത്രമാണ്. അപ്പീല്‍ സാധ്യതയുണ്ട്. ഉത്തരവ് കെറ്റിയു വിസിക്ക് മാത്രമാണ് ബാധകം. മറ്റ് വിസിമാര്‍ക്ക് ബാധകമല്ല. ഇത് പൊതുവായ വിധിയുമല്ല. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ഉത്തരത്തെ പിടിച്ച് നിർത്തുന്നത് താനാണെന്ന ചിന്ത ഗവർണർക്ക് വേണ്ട. ബില്ലുകളില്‍ ഒപ്പിടില്ലെന്ന ഗവർണറുടെ പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചന അധികാരമില്ല.

മറ്റ് രാജ്യങ്ങളിലെ മികവിന്‍റെ കേന്ദ്രങ്ങളില്‍ പഠിക്കാന്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്‍റെ മേന്മ കൂടിയാണെന്ന് ചിന്തിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണ്. ചാന്‍സലറായിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനല്ല. ജനാധിപത്യ പ്രതിഷേധം ഗവർണർ നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
More in Latest News :