ആലപ്പുഴ: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍ മന്ത്രി തോമസ് ഐസക്. വേണ്ടത്ര താമസ സൗകര്യമില്ലാത്ത മൂന്നാറിലേക്കൊക്കെ ആരെങ്കിലും ക്ഷണിക്കുമോയെന്നും സാമാന്യ യുക്തി നിരക്കാത്ത കാര്യങ്ങളാണ് പറയുന്നതെന്നും ഐസക് പറഞ്ഞു. മുന്‍മന്ത്രി തന്നെ മൂന്നാറിലേക്ക് ക്ഷണിച്ചുവെന്ന സ്വപ്നയുടെ ആരോപണതോടായിരുന്നു ഐസക്കിന്റെ പ്രതികരണം.
ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിനു പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് തോമസ് ഐസക് ഉള്‍പ്പെടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. നേരിട്ടായിരുന്നില്ല തോമസ് ഐസക് താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകള്‍ നല്‍കിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
തന്റെ വീടിന്റെ താഴത്തേത് പോലെ മുകളിലും സ്വീകരണ മുറിയുണ്ട്. താന്‍ മുകളില്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യുകയാണെങ്കിലും കാണാന്‍ വരുന്നവരെ മുകളിലേക്കാണ് വിളിക്കാറുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു.
ഔദ്യോഗിക കൂടിക്കാഴ്ചകളൊക്കെ മുകളിലാണ് നടത്താറുള്ളത്. മുകളിലേക്ക് വരുന്നതിനു തന്റെ വീടിനുള്ളില്‍ കയറേണ്ടതില്ല. മുന്നില്‍ നിന്നുതന്നെ മറ്റൊരു ഗോവണി ഇങ്ങോട്ടേക്കുണ്ട്. മറ്റുള്ളവരോടെല്ലാം മുകളിലേക്ക് വരാന്‍ പറയുമ്പോള്‍ അവരോട് പറഞ്ഞതില്‍ എന്താണ് അസ്വാഭാവികതയുള്ളതെന്ന് അറിയില്ലെന്നും ഐസക് കൂട്ടിച്ചേർത്തു.
ആരോപണങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടും കേസിനു പോകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു ചാനല്‍ അഭിമുഖത്തിനിടെ കഴിഞ്ഞ ദിവസമാണ് സ്വപ്ന സുരേഷ് തോമസ് ഐസക് ഉള്‍പ്പെടെയുള്ള മൂന്ന് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. നേരിട്ടായിരുന്നില്ല തോമസ് ഐസക് താത്പര്യം പ്രകടിപ്പിച്ചത്. ചില സിഗ്നലുകള്‍ നല്‍കിയായിരുന്നു. തന്നെ വീടിന്റെ മുകളിലേക്ക് ക്ഷണിച്ചു. മൂന്നാറിലേക്ക് പോകാമെന്ന് പറഞ്ഞുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
തന്റെ വീടിന്റെ താഴത്തേത് പോലെ മുകളിലും സ്വീകരണ മുറിയുണ്ട്. താന്‍ മുകളില്‍ വായിക്കുകയോ പഠിക്കുകയോ ചെയ്യുകയാണെങ്കിലും കാണാന്‍ വരുന്നവരെ മുകളിലേക്കാണ് വിളിക്കാറുള്ളതെന്ന് തോമസ് ഐസക് പറഞ്ഞു.
ഔദ്യോഗിക കൂടിക്കാഴ്ചകളൊക്കെ മുകളിലാണ് നടത്താറുള്ളത്. മുകളിലേക്ക് വരുന്നതിനു തന്റെ വീടിനുള്ളില്‍ കയറേണ്ടതില്ല. മുന്നില്‍ നിന്നുതന്നെ മറ്റൊരു ഗോവണി ഇങ്ങോട്ടേക്കുണ്ട്. മറ്റുള്ളവരോടെല്ലാം മുകളിലേക്ക് വരാന്‍ പറയുമ്പോള്‍ അവരോട് പറഞ്ഞതില്‍ എന്താണ് അസ്വാഭാവികതയുള്ളതെന്ന് അറിയില്ലെന്നും ഐസക് കൂട്ടിച്ചേർത്തു.