+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒന്നാം പിണറായി സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതികളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. തുടർ സർക
ഒന്നാം പിണറായി സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കണം: ചെന്നിത്തല
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തെ അഴിമതികളെക്കുറിച്ച് കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. തുടർ സർക്കാർ വന്നപ്പോൾ മന്ത്രിമാരെ മുഴുവൻ മാറ്റിയതെന്തിനാണെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് അഴിമതികൾ എല്ലാം നടന്നത്. ഇക്കാര്യങ്ങളെല്ലാം താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഉയർത്തിക്കൊണ്ടു വന്നതാണ്. ഇതോടെ സർക്കാരിന് പല തീരുമാനങ്ങളിൽ നിന്നും പിന്നോട്ടുപോകേണ്ടി വന്നിരുന്നു. അന്ന് ഉപേക്ഷിച്ച പല പദ്ധതികളും രണ്ടാം പിണറായി സർക്കാർ രഹസ്യമായി നടപ്പാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതി ഇടപാടിന്‍റെ എല്ലാം ബുദ്ധികേന്ദ്രം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ആണെന്ന് പറഞ്ഞപ്പോൾ അന്തിപ്പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്തത്. ശിവശങ്കറുമായി ഏറെ അടുപ്പമുള്ള ഒരാളിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം ആവശ്യമാണ്.

കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ ശിവശങ്കറെ തിടുക്കത്തിൽ സർവീസിൽ തിരിച്ചെടുത്തതിന്‍റെ രഹസ്യം ജനങ്ങൾക്ക് ഇപ്പോൾ മനസിലായി. ഇത്രയും വിവരങ്ങൾ പുറത്തുവന്നിട്ടും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന ഈ കേസിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിന് പിന്നിൽ സിപിഎം-ബിജെപി അവിശുദ്ധ സഖ്യമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
More in Latest News :