ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും സമാനചിന്താഗതി ഉള്ളവരാണെന്ന് തനിക്ക് ഏറെക്കുറെ ഉറപ്പാണെന്ന് ഇന്ത്യൻ വംശജയായ മുൻ ജനപ്രതിനിധി സഭാംഗം തുളസി ഗബാർഡ് പ്രസ്താവിച്ചു.
രാജ്യനന്മയ്ക്കായി തങ്ങൾ ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ മികച്ചതാണെന്ന ചിന്തയുള്ളവരാണ് ഇരുവരുമെന്ന് ഗബാർഡ് പറഞ്ഞു. ലക്ഷ്യം നേടാനായി ഹിറ്റ്ലറെപ്പോലെ ഏതു രീതിയിലുള്ള ന്യായീകരണവും ബൈഡൻ നടത്തുമെന്ന് ഗബാർഡ് ആരോപിച്ചു.
ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്തവർ തീവ്രചിന്താഗതിയുള്ളവരും ജനാധിപത്യവിരുദ്ധരുമാണെന്ന ബൈഡന്റെ നിലപാടിനെയും ഗബാർഡ് വിമർശിച്ചു.
ഡെമോക്രാറ്റിക്ക് പാർട്ടി അംഗവും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രൈമറിയിൽ ബൈഡന്റെ എതിരാളിയുമായിരുന്ന ഗബാർഡ് കഴിഞ്ഞ ആഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. പാർട്ടി യുദ്ധക്കൊതിയന്മാരായ വരേണ്യവർഗത്തിന്റെ കൂട്ടമാണെന്ന് ആരോപിച്ചാണ് ഇവർ രാജി സമർപ്പിച്ചത്.
രാജ്യനന്മയ്ക്കായി തങ്ങൾ ചെയ്യുന്നതെന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ മികച്ചതാണെന്ന ചിന്തയുള്ളവരാണ് ഇരുവരുമെന്ന് ഗബാർഡ് പറഞ്ഞു. ലക്ഷ്യം നേടാനായി ഹിറ്റ്ലറെപ്പോലെ ഏതു രീതിയിലുള്ള ന്യായീകരണവും ബൈഡൻ നടത്തുമെന്ന് ഗബാർഡ് ആരോപിച്ചു.
ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്തവർ തീവ്രചിന്താഗതിയുള്ളവരും ജനാധിപത്യവിരുദ്ധരുമാണെന്ന ബൈഡന്റെ നിലപാടിനെയും ഗബാർഡ് വിമർശിച്ചു.
ഡെമോക്രാറ്റിക്ക് പാർട്ടി അംഗവും 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രൈമറിയിൽ ബൈഡന്റെ എതിരാളിയുമായിരുന്ന ഗബാർഡ് കഴിഞ്ഞ ആഴ്ച പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. പാർട്ടി യുദ്ധക്കൊതിയന്മാരായ വരേണ്യവർഗത്തിന്റെ കൂട്ടമാണെന്ന് ആരോപിച്ചാണ് ഇവർ രാജി സമർപ്പിച്ചത്.