കൊച്ചി: ചാറിനിന്ന മഴയിൽ പെയ്തു നിറഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ കണ്ണീർ. ആദ്യവിജയത്തിന്റെ ആവേശവുമായെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം മൈതാനത്ത് കനത്ത തോൽവി. എടികെ മോഹൻ ബഗാൻ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി.
ദിമിത്രി പെട്രാറ്റോസിന്റെ ഹാട്രിക് മികവിലാണ് പൂത്തുനിന്ന മഞ്ഞയുടെ ആരവത്തെ എടികെ അടിച്ചുകൊഴിച്ചത്. ജോണി കോകോ, ലെന്നി റോഡ്രിഗ്രസ് എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ഇവാൻ കല്യൂഷ്ണിയും രാഹുൽ കെ.പിയുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.
പ്രതിരോധം തുറന്നിട്ട ബ്ലാസ്റ്റേഴ്സ് സ്വയംഹത്യ ചെയ്യുകയായിരുന്നു. കളിയുടെ 57 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ദയനീയമായി തോറ്റു.
ആദ്യ മിനിറ്റ് മുതൽ ഇരമ്പിയാർത്ത ബ്ലാസ്റ്റേഴ്സ് ആറാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സഹലിന്റെ ക്രോസിൽ ഇവാൻ എടികെ വല കുലുക്കി. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം മഞ്ഞപൂത്തിരിപോലെ പൊട്ടിത്തെറിച്ചു. ലീഡ് എടുത്തതോടെ കളി വേഗം കുറച്ച ബ്ലാസ്റ്റേഴ്സിന് പണികിട്ടി.
ഹ്യൂഗോ ബോമസിന്റെ മുന്നേറ്റം തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. ബോക്സിനുള്ളിൽ ബോമസ് പന്ത് പെട്രാറ്റോസിന് കൈമാറി. പെട്രാറ്റോസിന്റെ അടി ബ്ലാസ്റ്റേഴ്സ് നെഞ്ചിൽ. സ്റ്റേഡിയം നിശബ്ദം.
ആദ്യ പകുതി അവസാനിക്കും മുൻപ് ജോണി കോകോ വീണ്ടും മഞ്ഞപ്പടയെ ശിക്ഷിച്ചു. മൻവീർ സിംഗ് കട്ട് ചെയ്തുകൊടുത്ത പന്ത് ഓടിയെടുത്ത കോകോയുടെ ശക്തമായ ഷോട്ട്. ഗില്ലിനെ മറികടന്ന പന്ത് എടികെയുടെ ലീഡ് കൂട്ടി.
62 ാം മിനിറ്റിൽ പെട്രാറ്റോസ് എടകെ ലീഡ് മൂന്നായി ഉയർത്തി. ലിസ്റ്റൻ കൊളാസോയായിരുന്നു ഗോൾ ശിൽപ്പി. ബോക്സിലേക്ക് ഓടിക്കയറിയ കൊളാസോ പന്ത് പെട്രാറ്റോസിന് മറിച്ചു. ആളില്ലാ പോസ്റ്റിൽ പെട്രാറ്റോസിന് പിഴച്ചില്ല.
കളി അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ വീണ്ടും സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിനായി തൊണ്ടപൊട്ടിവിളിച്ചു. സമനില ഗോളിനായുള്ള ആരവം പകരക്കാരനായെത്തിയ രാഹുൽ കെ.പിയെ കാലിൽ ആവേശിച്ചു. ബോക്സിനു വലത് മൂലയിൽനിന്നും തൊടുത്ത ഷോട്ട് എടികെ ഗോളി വിശാൽ കെയ്ത്തിന്റെ കൈയ്ക്കിടയിലൂടെ ചോർന്ന് വലയിൽ കയറി.
35 ആയിരത്തോളം തൊണ്ടകൾ വീണ്ടും ആർത്തലച്ചു. എന്നാൽ 88 ാം മിനിറ്റിൽ ലെന്നിയും ഇഞ്ചുറി ടൈമിൽ പെട്രാറ്റോസും ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു.
ദിമിത്രി പെട്രാറ്റോസിന്റെ ഹാട്രിക് മികവിലാണ് പൂത്തുനിന്ന മഞ്ഞയുടെ ആരവത്തെ എടികെ അടിച്ചുകൊഴിച്ചത്. ജോണി കോകോ, ലെന്നി റോഡ്രിഗ്രസ് എന്നിവരും എടികെയ്ക്കായി ഗോൾ നേടി. ഇവാൻ കല്യൂഷ്ണിയും രാഹുൽ കെ.പിയുമാണ് ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തത്.
പ്രതിരോധം തുറന്നിട്ട ബ്ലാസ്റ്റേഴ്സ് സ്വയംഹത്യ ചെയ്യുകയായിരുന്നു. കളിയുടെ 57 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ദയനീയമായി തോറ്റു.
ആദ്യ മിനിറ്റ് മുതൽ ഇരമ്പിയാർത്ത ബ്ലാസ്റ്റേഴ്സ് ആറാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സഹലിന്റെ ക്രോസിൽ ഇവാൻ എടികെ വല കുലുക്കി. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം മഞ്ഞപൂത്തിരിപോലെ പൊട്ടിത്തെറിച്ചു. ലീഡ് എടുത്തതോടെ കളി വേഗം കുറച്ച ബ്ലാസ്റ്റേഴ്സിന് പണികിട്ടി.
ഹ്യൂഗോ ബോമസിന്റെ മുന്നേറ്റം തടയാൻ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനായില്ല. ബോക്സിനുള്ളിൽ ബോമസ് പന്ത് പെട്രാറ്റോസിന് കൈമാറി. പെട്രാറ്റോസിന്റെ അടി ബ്ലാസ്റ്റേഴ്സ് നെഞ്ചിൽ. സ്റ്റേഡിയം നിശബ്ദം.
ആദ്യ പകുതി അവസാനിക്കും മുൻപ് ജോണി കോകോ വീണ്ടും മഞ്ഞപ്പടയെ ശിക്ഷിച്ചു. മൻവീർ സിംഗ് കട്ട് ചെയ്തുകൊടുത്ത പന്ത് ഓടിയെടുത്ത കോകോയുടെ ശക്തമായ ഷോട്ട്. ഗില്ലിനെ മറികടന്ന പന്ത് എടികെയുടെ ലീഡ് കൂട്ടി.
62 ാം മിനിറ്റിൽ പെട്രാറ്റോസ് എടകെ ലീഡ് മൂന്നായി ഉയർത്തി. ലിസ്റ്റൻ കൊളാസോയായിരുന്നു ഗോൾ ശിൽപ്പി. ബോക്സിലേക്ക് ഓടിക്കയറിയ കൊളാസോ പന്ത് പെട്രാറ്റോസിന് മറിച്ചു. ആളില്ലാ പോസ്റ്റിൽ പെട്രാറ്റോസിന് പിഴച്ചില്ല.
കളി അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ വീണ്ടും സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിനായി തൊണ്ടപൊട്ടിവിളിച്ചു. സമനില ഗോളിനായുള്ള ആരവം പകരക്കാരനായെത്തിയ രാഹുൽ കെ.പിയെ കാലിൽ ആവേശിച്ചു. ബോക്സിനു വലത് മൂലയിൽനിന്നും തൊടുത്ത ഷോട്ട് എടികെ ഗോളി വിശാൽ കെയ്ത്തിന്റെ കൈയ്ക്കിടയിലൂടെ ചോർന്ന് വലയിൽ കയറി.
35 ആയിരത്തോളം തൊണ്ടകൾ വീണ്ടും ആർത്തലച്ചു. എന്നാൽ 88 ാം മിനിറ്റിൽ ലെന്നിയും ഇഞ്ചുറി ടൈമിൽ പെട്രാറ്റോസും ബ്ലാസ്റ്റേഴ്സിന്റെ പെട്ടിയിൽ അവസാന ആണിയും അടിച്ചു.