റായ്പൂർ: ഛത്തിസ്ഗഡ് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ മനോജി സിംഗ് മാണ്ഡവി(58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന ധംതാരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ചരാമയിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാണ്ഡവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബസ്താർ മേഖലയിലെ കോൺഗ്രസിന്റെ പ്രബല നേതാവായ മാണ്ഡവി കങ്കേർ ജില്ലയിലെ ഭാനുപ്രതാപ്പൂർ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ വിജയിച്ച മാണ്ഡവി അജിത് ജോഗി സർക്കാരിൽ 2000 മുതൽ 2003 വരെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
ചരൺ ദാസ് മഹന്തിന് കീഴിൽ 2019 നവംബർ 30 മുതൽ ഡെപ്യൂട്ടി സ്പീക്കറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ചരാമയിലെ വീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാണ്ഡവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബസ്താർ മേഖലയിലെ കോൺഗ്രസിന്റെ പ്രബല നേതാവായ മാണ്ഡവി കങ്കേർ ജില്ലയിലെ ഭാനുപ്രതാപ്പൂർ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ വിജയിച്ച മാണ്ഡവി അജിത് ജോഗി സർക്കാരിൽ 2000 മുതൽ 2003 വരെ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു.
ചരൺ ദാസ് മഹന്തിന് കീഴിൽ 2019 നവംബർ 30 മുതൽ ഡെപ്യൂട്ടി സ്പീക്കറായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.