ലാഹോർ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ലോസ് ആഞ്ചലസിൽ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധമറിയിച്ച് പാക്കിസ്ഥാൻ. ഇസ്ലാമബാദിലെ യുഎസ് നയതന്ത്ര പ്രതിനിധി ഡോണാൾഡ് ബ്ലോമിനെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
ബൈഡന്റെ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞു എന്നു പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞു. ആണവായുധങ്ങൾക്ക് എതിരെ ചോദ്യങ്ങൾ ഉന്നയിക്കണമെങ്കിൽ ബെെഡൻ ആദ്യം ഇന്ത്യയുടെ നേരെ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും ബിലാവൽ ഭൂട്ടോ കൂട്ടിചേർത്തു.
ആണവായുധങ്ങൾ സ്വന്തമായുള്ള പാക്കിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോസ് ആഞ്ചലസിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പരിപാടിക്കിടെ ചൈനയോടും റഷ്യയോടുമുള്ള അമേരിക്കയുടെ വിദേശനയം വിശദീകരിക്കുന്നതിനിടെയാണ് ബൈഡൻ ഇതു പറഞ്ഞത്.
ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചും പറഞ്ഞതിന്റെ അവസാനം പാക്കിസ്ഥാന്റെ കാര്യവും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു. ബൈഡന്റെ പരാമർശം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയായി.
ബൈഡന്റെ പ്രസ്താവന ഞെട്ടിച്ചുകളഞ്ഞു എന്നു പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ പറഞ്ഞു. ആണവായുധങ്ങൾക്ക് എതിരെ ചോദ്യങ്ങൾ ഉന്നയിക്കണമെങ്കിൽ ബെെഡൻ ആദ്യം ഇന്ത്യയുടെ നേരെ ചോദ്യങ്ങൾ ഉന്നയിക്കണമെന്നും ബിലാവൽ ഭൂട്ടോ കൂട്ടിചേർത്തു.
ആണവായുധങ്ങൾ സ്വന്തമായുള്ള പാക്കിസ്ഥാൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോസ് ആഞ്ചലസിൽ നടന്ന ഡെമോക്രാറ്റിക് പാർട്ടി പരിപാടിക്കിടെ ചൈനയോടും റഷ്യയോടുമുള്ള അമേരിക്കയുടെ വിദേശനയം വിശദീകരിക്കുന്നതിനിടെയാണ് ബൈഡൻ ഇതു പറഞ്ഞത്.
ചൈനയെക്കുറിച്ചും റഷ്യയെക്കുറിച്ചും പറഞ്ഞതിന്റെ അവസാനം പാക്കിസ്ഥാന്റെ കാര്യവും അദ്ദേഹം കൂട്ടിച്ചേർക്കുകയായിരുന്നു. ബൈഡന്റെ പരാമർശം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്റെ ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയായി.