മോസ്കോ: യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന റഷ്യയുടെ ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ നടന്ന ഭീകരാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു.
പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യത്ത് നിന്നുള്ള രണ്ടുപേർ പരിശീലനത്തിനിടെ വെടിയുതിർക്കുകയായിരുന്നുവെന്നും പ്രത്യാക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടുവെന്നും വാർത്താ ഏജൻസികൾ അറിയിച്ചു.
ഒക്ടോബർ 15 ന്, ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ പടിഞ്ഞാറൻ സൈനിക ജില്ലയുടെ പരിശീലന മേഖലയിൽ ഭീകരപ്രവർത്തനം നടത്തിയെന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾക്കാണ് സിഐഎസ് എന്ന് പറയുന്നത്. യുക്രെയ്നിലെ പ്രത്യേക സൈനിക ഓപ്പറേഷനുള്ള സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു.
സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം 200,000-ത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നെന്നാണ് കണക്കുകൾ പറയുന്നത്.
.
പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വാർത്ത പുറത്തുവിട്ടത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യത്ത് നിന്നുള്ള രണ്ടുപേർ പരിശീലനത്തിനിടെ വെടിയുതിർക്കുകയായിരുന്നുവെന്നും പ്രത്യാക്രമണത്തിൽ ഇരുവരും കൊല്ലപ്പെട്ടുവെന്നും വാർത്താ ഏജൻസികൾ അറിയിച്ചു.
ഒക്ടോബർ 15 ന്, ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ പടിഞ്ഞാറൻ സൈനിക ജില്ലയുടെ പരിശീലന മേഖലയിൽ ഭീകരപ്രവർത്തനം നടത്തിയെന്നാണ് പ്രസ്താവനയിൽ അറിയിച്ചിരിക്കുന്നത്.
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾക്കാണ് സിഐഎസ് എന്ന് പറയുന്നത്. യുക്രെയ്നിലെ പ്രത്യേക സൈനിക ഓപ്പറേഷനുള്ള സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് മന്ത്രാലയം അറിയിച്ചു.
സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം 200,000-ത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നെന്നാണ് കണക്കുകൾ പറയുന്നത്.
.