+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവില്‍ പിഴവ്: സുപ്രീംകോടതി

ന്യൂഡല്‍ഹി: മാവോയിസ്റ്റ് കേസില്‍ പ്രഫസര്‍ ജി.എന്‍. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്ന് സുപ
സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവില്‍ പിഴവ്: സുപ്രീംകോടതി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് കേസില്‍ പ്രഫസര്‍ ജി.എന്‍. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്ന് സുപ്രീംകോടതി. ഹൈക്കോടതി കേസിന്‍റെ മെറിറ്റിലേയ്ക്ക് കടക്കാതെ കുറുക്കുവഴിയിലൂടെ തീരുമാനമെടുത്തെന്ന് കോടതി നിരീക്ഷിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി.എന്‍. സായിബാബ ഉള്‍പ്പെടെയുള്ള പ്രതികള്‍ നിരപരാധികളെന്ന് ബോംബെ ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ഈ വിധിയ്‌ക്കെതിരെയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്. കേസില്‍ വാദം തുടരുകയാണ്.

2014-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സായിബാബയും മറ്റ് അഞ്ച് പ്രതികളും കുറ്റക്കാരല്ലെന്നും മറ്റ് കേസുകള്‍ നിലവില്ലെങ്കില്‍ ഇവരെ ഉടന്‍ മോചിപ്പിക്കണമെന്നുമാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.

ഇംഗ്ലീഷ് അധ്യാപകനായ സായിബാബ ശാരീരിക അസ്വസ്ഥതകള്‍ മൂലം ചക്രക്കസേര ഉപയോഗിക്കുന്ന വ്യക്തിയാണ്. കേസിലെ മറ്റ് പ്രതികളായ മഹേഷ് ടിര്‍ക്കി, ഹേം മിശ്ര, പ്രശാന്ത് രാഹി, വിജയ് ടിര്‍ക്കി എന്നിവര്‍ക്കൊപ്പം നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് സായിബാബയെ പാര്‍പ്പിച്ചിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പി.പി. നരോട്ടെ വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു.
More in Latest News :