പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. സംഭവത്തില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്.
തെളിവെടുപ്പില്‍ പുതിയ എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ സ്ത്രീകൾ ഇരകളായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
ഇന്ന് മൂന്നു പ്രതികളെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മൃതദേഹം മണത്ത് കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളെയും പരിശോധനയ്ക്ക് ഉപയോഗിക്കും.
ആഭിചാരക്രിയയ്ക്കുവേണ്ടി ഇലന്തൂരിലെത്തിച്ച ലോട്ടറി വില്പനക്കാരായ രണ്ടുസ്ത്രീകളെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
കാലടി മറ്റൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശിനി റോസിലി (50), കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ തമിഴ്നാട് സ്വദേശിനി പദ്മം(52) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കേസിലെ പ്രതികളായ ഇലന്തൂര്‍ സ്വദേശികളായ വൈദ്യന് ഭഗവല്‍ സിംഗ്(60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ റഷീദ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഫി(52)എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.
തെളിവെടുപ്പില്‍ പുതിയ എന്തെങ്കിലും വിവരങ്ങള്‍ കിട്ടിയാല്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ സ്ത്രീകൾ ഇരകളായിട്ടുണ്ടോയെന്നാണ് പോലീസ് പരിശോധിക്കുന്നത്.
ഇന്ന് മൂന്നു പ്രതികളെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മൃതദേഹം മണത്ത് കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായകളെയും പരിശോധനയ്ക്ക് ഉപയോഗിക്കും.
ആഭിചാരക്രിയയ്ക്കുവേണ്ടി ഇലന്തൂരിലെത്തിച്ച ലോട്ടറി വില്പനക്കാരായ രണ്ടുസ്ത്രീകളെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
കാലടി മറ്റൂരില്‍ വാടകവീട്ടില്‍ താമസിച്ചിരുന്ന തൃശൂര്‍ സ്വദേശിനി റോസിലി (50), കൊച്ചി പൊന്നുരുന്നി പഞ്ചവടി കോളനിയിലെ തമിഴ്നാട് സ്വദേശിനി പദ്മം(52) എന്നിവരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.
കേസിലെ പ്രതികളായ ഇലന്തൂര്‍ സ്വദേശികളായ വൈദ്യന് ഭഗവല്‍ സിംഗ്(60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ റഷീദ് എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഫി(52)എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.