+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഞ്ചാവ് നല്‍കിയില്ല; വയോധികയ്ക്ക് നേരെ ആക്രമണം

കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് വയോധികയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കഞ്ചാവ് വിൽപ്പനയുടെ ഇടനിലകാരി കരുകോൺ സ്വദേശി കുൽസും ബീവിയ
കഞ്ചാവ് നല്‍കിയില്ല; വയോധികയ്ക്ക് നേരെ ആക്രമണം
കൊല്ലം: കഞ്ചാവ് നല്‍കാത്തതിന് വയോധികയെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിലാണ് സംഭവം. കഞ്ചാവ് വിൽപ്പനയുടെ ഇടനിലകാരി കരുകോൺ സ്വദേശി കുൽസും ബീവിയെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പൊലീസ് പിടികൂടിയത്. മുഖ്യപ്രതി ശ്രീജിത്ത് രാജ് ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

തുക സംബന്ധിച്ച തർക്കത്തെ തുടര്‍ന്നാണ് കുൽസും ബാവി ഇവർക്ക് കഞ്ചാവ് നൽകാതിരുന്നത്. ഇതോടെ അക്രമാസക്തരായ സംഘം വീട് അടിച്ചു തകർത്തു. പിന്നാലെ ഇവരെയും ആക്രമിക്കുകയായിരുന്നു. കുൽസും ബീവി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
More in Latest News :