മുംബൈ: ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ട്വന്റി-20 ലോകകപ്പിൽ നിന്ന് പരിക്കേറ്റ് പിന്മാറിയ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി മുഹമ്മദ് ഷമിയെ തെരഞ്ഞെടുത്തതായി ബിസിസിഐ പ്രഖ്യാപിച്ചു.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഷമിയെ ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ബിസിസിഐ നൽകിയ നിർദേശമനുസരിച്ച് ബ്രിസ്ബെയ്നിൽ ക്യാന്പ് ചെയ്യുന്ന നീലപ്പടയ്ക്കൊപ്പം ഷമി വെള്ളിയാഴ്ച ചേർന്നു.
മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരെ റിസർവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ഉടൻ ടീമിനൊപ്പം ചേരും.
ഇന്ത്യൻ ടീം:
രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹാൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.
ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നോടിയായി ഷമിയെ ഓസ്ട്രേലിയയ്ക്കെതിരായ സന്നാഹമത്സരങ്ങൾക്കുള്ള ടീമിൽ ഉൾപ്പെടുത്തിയിരുന്നു. ബിസിസിഐ നൽകിയ നിർദേശമനുസരിച്ച് ബ്രിസ്ബെയ്നിൽ ക്യാന്പ് ചെയ്യുന്ന നീലപ്പടയ്ക്കൊപ്പം ഷമി വെള്ളിയാഴ്ച ചേർന്നു.
മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരെ റിസർവ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർ ഉടൻ ടീമിനൊപ്പം ചേരും.
ഇന്ത്യൻ ടീം:
രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചഹാൽ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി.